ന്യൂഡൽഹി: കൊറോണ ൈവറസിന്‍റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ച ഇന്ത്യ-യു.കെ വിമാന സർവിസ് ജനുവരി എട്ടിന് പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. അതേസമയം, ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനം മാത്രമേ ഉണ്ടാകൂ.
ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും വിമാന സർവിസ്. ആദ്യം ഡിസംബർ 23 മുതൽ 31 വരെയാണ് വിമാന സർവിസ് വിലക്കിയത്. പിന്നീട് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.
കൊറോണ വൈറസിന്‍റെ ജനിതകമാറ്റം വന്ന വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയത് 33,000 യാത്രക്കാരാണ്. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് യു.കെയിൽ കണ്ടെത്തിയത്. തുടർന്ന് ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങളും വിമാന സർവിസ് വിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.