വാഷിങ്ടൺ: വംശത്തിെൻറയും ലിംഗത്തിെൻറയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ കണ്ടെ ത്താനാവുന്ന ഉപകരണം നിർമിത ബുദ്ധിയിലൂടെ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. വ്യ ക്തികേളാടുള്ള സമീപനത്തിലടങ്ങിയ വിവേചനങ്ങളെ പ്രതിരോധിക്കാൻ പരിഷ്കൃത സമൂഹങ്ങൾക്ക് ഇത് സഹാകമാവുമെന്നും പറയുന്നു.
യു.എസ് സെൻസസ് ബ്യൂറോയുടെ പക്കൽനിന്നുള്ള വരുമാന സ്ഥിതിവിവരങ്ങൾ അടക്കം ലഭ്യമായ വിവിധ ഡാറ്റ വെച്ച് ശമ്പളത്തിൽ ലിംഗവിവേചനം ഉേണ്ടാ എന്ന് നിർമിത ബുദ്ധി ഉപയോഗിച്ച് പരിശോധിച്ചതിൽ നിന്നുമാണ് ഈ ഉപകരണം ഒരുപറ്റം ഗവേഷകർ വികസിപ്പിച്ചെടുത്തത്.
ന്യൂയോർക്ക് സിറ്റി പൊലീസ് വകുപ്പ് നടപ്പാക്കിയ ‘സ്റ്റോപ് ആൻഡ് ഫ്രിസ്ക്’ പരിപാടിയുടെ ഡാറ്റ ഉപയോഗിച്ച് നിറത്തിെൻറ അടിസ്ഥാനത്തിൽ ഇതിൽ എത്രപേരെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തുവെന്നതും ഇവർ നിർമിത ബുദ്ധിയിലൂടെ പരിശോധനാ വിധേയമാക്കി.
അതേസമയം, മനുഷ്യ ബുദ്ധി നേരത്തെ എടുത്ത തീരുമാനത്തെ അവലംബമാക്കിയാണ് നിർമിത ബുദ്ധിയും പ്രവർത്തിക്കുന്നതെങ്കിൽ വിവേചനം കണ്ടെത്തുക എന്നത് ദുഷ്കരമാവുമെന്നും പറയുന്നു.
ഉദാഹരണത്തിന് ഒരു കമ്പനി അതിെൻറ ചരിത്രത്തിൽ സ്ത്രീ ജീവനക്കാരെ ജോലിക്ക് എടുത്തിട്ടില്ലെങ്കിൽ ഈ ഹിസ്റ്റോറിക്കൽ ഡാറ്റവെച്ച് നിർമിത ബുദ്ധിയും സ്ത്രീ തൊഴിലാളികളെ കമ്പനിക്കുവേണ്ടി ശിപാർശ ചെയ്യില്ല. കാരണം അത് അൽഗോരിതം മാത്രമേ അവലംബമായെടുക്കൂവെന്ന് പെൻസൽേവനിയ സ്േററ്റ് യൂനിവേഴ്സിറ്റിയിലെ വസന്ത് ഹോനവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.