ബംഗളൂരു: ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് മൂന്ന് (ജി.എസ്.എൽ.വി എം.െക-ത്രീ) തിങ്കളാഴ്ച വിേക്ഷപിക്കും. വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജി-സാറ്റ് 19 ഉപഗ്രഹവുമായാണ് ഭ്രമണപഥത്തിലേക്ക് കുതിക്കുക.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ മറ്റൊരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ജി.എസ്.എൽ.വി മാർക്ക് മൂന്നിന് ഒേട്ടറെ സവിശേഷതകളാണുള്ളത്. ഇന്ത്യയിൽ വികസിപ്പിച്ച ക്രേയാജനിക് സാേങ്കതികവിദ്യ ഉപയോഗിച്ച് നിർമിച്ച എൻജിനാണ് ഉപയോഗിക്കുന്നത്. 28 ടണ്ണുള്ള ദ്രവീകൃത ഒാക്സിജനും (മൈനസ് 195 ഡിഗ്രി സെൽഷ്യസ്) ദ്രവീകൃത ൈഹഡ്രജനും (മൈനസ് 253 ഡിഗ്രി സെൽഷ്യസ്) ആണ് ഇന്ധനമായി ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.