ന്യൂഡൽഹി: പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-19 ഇന്ത്യൻ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആർഒ തിങ്കളാഴ്ച വിക്ഷേപിക്കും. ജി.എസ്.എൽ.വി എം.കെ –lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പൂർണ വളർച്ചയെത്തിയ 200 ആനകളുടെ ഭാരമുണ്ട് റോക്കറ്റിന്. തിങ്കളാഴ്ച വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണമെന്ന് െഎ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി എം.കെ –lll ബഹിരാകാശ ശസ്ത്രജ്ഞരെ വഹിക്കാൻ ശേഷിയുള്ളതാണ്. റോക്കറ്റിന് 'ഗഗാനറ്റ്' അല്ലെങ്കിൽ 'വ്യോമനറ്റ്' എന്ന് പേരു നൽകുമെന്നാണ് സൂചന.
ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ വാഹനമായിരിക്കും ജി.എസ്.എൽ.വി എം.കെ –lll എന്ന് റോക്കറ്റിന് രൂപം നൽകിയ െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ പറയുന്നു. ഉപഗ്രഹങ്ങളെ ഭൗമകേന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുന്നതിനും ഇന്ത്യൻ സംഘത്തെ വഹിക്കുന്ന വാഹനം വിക്ഷേപിക്കുന്നതിനുമാണ് ജി.എസ്.എൽ.വി എം.കെ–lll നിർമിച്ചത്. നിലവിലെ ജി.എസ്.എൽ.വിയേക്കാൾ കൂടുതൽ ഭാരം വഹിക്കാനും എം.കെ -lllന് സാധിക്കും.
ജി.എസ്.എൽ.വി എം.കെ –lll റോക്കറ്റിെൻറ ആദ്യ ദൗത്യമാണ് ജിസാറ്റ്–19നെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ട്രോമീറ്റർ (ജി.ആർ.എ.എസ്.പി) എന്ന പേലോഡ് ആണ് ജിസാറ്റ്–19ലുള്ളത്. ചാർജഡ് പാർട്ടിക്ക്ൾസിന്‍റെ സ്വഭാവം, ഉപഗ്രഹങ്ങളിലും അതിലെ ഇലക്ട്രോണിക് ഘടകങ്ങളിലുമുള്ള സ്പേസ് റേഡിയേഷന്‍റെ സ്വാധീനം എന്നിവ നിരീക്ഷിക്കുകയാണ് ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ട്രോമീറ്ററിന്‍റെ ദൗത്യം.
ഇന്ത്യ നിർമിച്ചതും വിക്ഷേപിച്ചതുമായ ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയ ജിസാറ്റ്-19 ഉപഗ്രഹത്തിന് ഒരു ആനയുടെ ഭാരമുണ്ട്. സ്വദേശീയമായി നിർമിച്ച ലിഥിയം അയൺ ബാറ്ററിയാണ് ഉപഗ്രഹത്തിന് ഉൗർജം നൽകുന്നത്. പുതിയ സാേങ്കതികവിദ്യകളുടെ പരീക്ഷണം കൂടിയാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.