ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് ചന്ദ്രയാൻ-2 VIDEO

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രാ പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ-2 ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. ച ാന്ദ്ര ഭ്രമണപഥം മാറ്റുന്ന നാലാമത്തെ ദൗത്യവും പേടകം വിജയകരമായി പൂർത്തിയാക്കി. വൈകീട്ട് 6.18 മ ുതൽ 1155 സെക്കൻഡ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ചാണ് ഭ്രമണപഥ മാറ്റം സാധ്യമാക്കിയത്. ചന്ദ്രെൻറ അടുത്ത ദൂരമായ 124 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 164 കിലോമീറ്റർ പരിധിയിലുമുള്ള ഭ്രമണപഥത്തിലാണ് പേടകമെത്തിയത്.

ചാന്ദ്രപഥത്തിലെ ഭ്രമണപഥം മാറ്റുന്ന ദൗത്യം ആഗസ്റ്റ് 21നും ആഗസ്റ്റ് 28നും നടത്തിയിരുന്നു. സെപ്റ്റംബർ ഒന്നിനാണ് (114x128) ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന അടുത്ത ദൗത്യം നടക്കുക. തുടർന്ന് ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിക്കുന്നതോടെ സെപ്റ്റംബർ രണ്ടിന് ഒാർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെടും.

വിക്ഷേപണത്തിെൻറ 30ാം ദിവസമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചത്.

Full View
Tags:    
News Summary - Fourth Lunar bound orbit maneuver for Chandrayaan-2 spacecraft was performed successfully -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.