ചന്ദ്രയാൻ–2: ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

ബംഗളൂരു: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ-2 പേടകത്തിെൻറ ആദ്യഘട്ട ഭ്രമണപഥം ഉ യർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. ബുധനാഴ്ച ഉച്ചക്ക് 2.52നാണ് ഭൂമിയിൽനി ന്ന് ഏറ്റവും കുറഞ്ഞദൂരമായ 230 കിലോമീറ്റർ പരിധിയിലേക്കും കൂടിയ ദൂരമായ 45,163 കിലോമീറ് റർ പരിധിയിലേക്കും പേടകത്തെ വിജയകരമായി എത്തിച്ചത്.

വിക്ഷേപണശേഷം 170 x 45,475 കിലോമീ റ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ ചുറ്റിയിരുന്നത്. ഉച്ചക്കുശേഷം രണ്ടു മുതൽ മൂന്നരവരെയായിരുന്നു ആദ്യ ഭ്രമണപഥം ഉയർത്തലിനുള്ള സമയം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് 2.52ന് ചന്ദ്രയാൻ-2ലെ ലിക്വിഡ് അപോജി മോട്ടോർ 48 സെക്കൻഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 262.9 x 54,848 പരിധിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായുള്ള രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വെള്ളിയാഴ്ച പുലർച്ചെ 1.09ന് നടക്കും. തുടർന്ന് ജൂലൈ 29 (281.6x71,341), ആഗസ്റ്റ് രണ്ട് (262.1x89,743), ആഗസ്റ്റ് ആറ് (233.2 x 1,43,953) എന്നീ തീയതികളിലും ഭ്രമണപഥം ഉയർത്തും.

ഇതിനുശേഷം ആഗസ്റ്റ് 14ന് ഉച്ചക്കുശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻജക്ഷൻ) നടക്കുക. പേടകത്തിെൻറ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാൻ-2 ദൗത്യത്തിൽ ഏറെ നിർണായകമാണ്. ട്രാൻസ് ലൂനാർ ഇൻജക്ഷനുശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെൻറ 30ാം ദിവസം) ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.

തിങ്കളാഴ്ചത്തെ വിക്ഷേപണത്തിനുശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-2 പേടകത്തെ ജി.എസ്.എൽ.വി മാർക്ക്-3 എത്തിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു. ഭൂമിയിൽനിന്ന് ഏറ്റവും കൂടിയ അകലത്തിലുള്ള 45,475 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരുന്നു റോക്കറ്റ് പേടകത്തെ എത്തിച്ചിരുന്നത്.

Tags:    
News Summary - First earth bound orbit raising maneuver for Chandryaan-2 spacecraft has been performed successfully -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.