ബംഗളൂരു: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ-2 പേടകത്തിെൻറ ആദ്യഘട്ട ഭ്രമണപഥം ഉ യർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. ബുധനാഴ്ച ഉച്ചക്ക് 2.52നാണ് ഭൂമിയിൽനി ന്ന് ഏറ്റവും കുറഞ്ഞദൂരമായ 230 കിലോമീറ്റർ പരിധിയിലേക്കും കൂടിയ ദൂരമായ 45,163 കിലോമീറ് റർ പരിധിയിലേക്കും പേടകത്തെ വിജയകരമായി എത്തിച്ചത്.
വിക്ഷേപണശേഷം 170 x 45,475 കിലോമീ റ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ ചുറ്റിയിരുന്നത്. ഉച്ചക്കുശേഷം രണ്ടു മുതൽ മൂന്നരവരെയായിരുന്നു ആദ്യ ഭ്രമണപഥം ഉയർത്തലിനുള്ള സമയം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് 2.52ന് ചന്ദ്രയാൻ-2ലെ ലിക്വിഡ് അപോജി മോട്ടോർ 48 സെക്കൻഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 262.9 x 54,848 പരിധിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായുള്ള രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വെള്ളിയാഴ്ച പുലർച്ചെ 1.09ന് നടക്കും. തുടർന്ന് ജൂലൈ 29 (281.6x71,341), ആഗസ്റ്റ് രണ്ട് (262.1x89,743), ആഗസ്റ്റ് ആറ് (233.2 x 1,43,953) എന്നീ തീയതികളിലും ഭ്രമണപഥം ഉയർത്തും.
ഇതിനുശേഷം ആഗസ്റ്റ് 14ന് ഉച്ചക്കുശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാൻസ് ലൂനാർ ഇൻജക്ഷൻ) നടക്കുക. പേടകത്തിെൻറ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാൻ-2 ദൗത്യത്തിൽ ഏറെ നിർണായകമാണ്. ട്രാൻസ് ലൂനാർ ഇൻജക്ഷനുശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെൻറ 30ാം ദിവസം) ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.
തിങ്കളാഴ്ചത്തെ വിക്ഷേപണത്തിനുശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-2 പേടകത്തെ ജി.എസ്.എൽ.വി മാർക്ക്-3 എത്തിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു. ഭൂമിയിൽനിന്ന് ഏറ്റവും കൂടിയ അകലത്തിലുള്ള 45,475 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരുന്നു റോക്കറ്റ് പേടകത്തെ എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.