ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രാ പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ-2 ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തി. ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന അഞ്ചാമത്തെ ദൗത്യവും പേടകം വിജയകരമായി പൂർത്തിയാക്കി.
വൈകീട്ട് 6.21 മുതൽ 52 സെക്കൻഡ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ചാണ് ഭ്രമണപഥ മാറ്റം സാധ്യമാക്കിയത്. ചന്ദ്രെൻറ അടുത്ത ദൂരമായ 119 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 127 കിലോമീറ്റർ പരിധിയിലുമുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.
ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിൽ നിന്ന് സെപ്റ്റംബർ രണ്ടിന് (തിങ്കളാഴ്ച) വിക്രം ലാൻഡർ വേർപെടും. ചാന്ദ്രപഥത്തിലെ ഭ്രമണപഥം മാറ്റുന്ന ദൗത്യം ആഗസ്റ്റ് 21നും ആഗസ്റ്റ് 28നും ആഗസ്റ്റ് 30നും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സെപ്റ്റംബർ ഏഴിനാണ് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. വിക്ഷേപണത്തിെൻറ 30ാം ദിവസമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.