ബംഗളൂരു: ചന്ദ്രയാൻ 2 പേടകം സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഒ. ഔദ് യോഗിക ട്വീറ്റിലൂടെയാണ് സുപ്രധാന വിവരം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത് തിയ ചന്ദ്രയാൻ രണ്ട് പേടകം ഗതിമാറ്റ ദൗത്യം വിജയകരമായി പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. പേ ടകം ആറു ദിവസത്തിനു ശേഷം ആഗസ്റ്റ് 20ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിനടുത്തെത്തും. തുടർന്ന് 20ന് രാവിലെ 8.30നും 9.30നും ഇടയിൽ ലിക്വിഡ് അപ്പോജി മോട്ടോർ ജ്വലിപ്പിച്ചു കൊണ്ട് ചന്ദ്രന്‍റെ (118x18078) ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കും.
തുടർന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. ഇതിനായി ആഗസ്റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെപ്റ്റംബർ ഒന്ന് (114x128) എന്നീ തീയതികളിലായി നാലു തവണ ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും.
2008 ഒക്ടോബർ 22നാണ് ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്. 2009 ആഗസ്റ്റ് 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.
സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.