ബംഗളൂരു: ശാസ്ത്രലോകം നെഞ്ചിടിപ്പോടെ കാത്തിരുന്ന അതിസങ്കീർണ ദൗത്യവും പിന്നിട്ട് ച ന്ദ്രയാൻ-2 ചന്ദ്രെൻറ ഭ്രമണപഥത്തിൽ. ചൊവ്വാഴ്ച രാവിലെ 9.02ന് ആരംഭിച്ച അരമണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് വിക്ഷേപണത്തിെൻറ 30ാം ദിവസം ചന്ദ്രയാൻ-2നെ ചന്ദ്രെൻറ ഭ്രമണ പഥത്തിൽ പ്രവേശിപ്പിച്ചത്.
1738 സെക്കൻഡ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ചുകൊ ണ്ടാണ് ചന്ദ്രെൻറ അടുത്ത ദൂരമായ 114 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 18,072 പരിധിയിലുമുള്ള ഭ്രമണപഥത്തിൽ പേടകത്തെ പ്രവേശിപ്പിച്ചത്. അരമണിക്കൂർ നേരം തങ്ങളുടെ ഹൃദയം നിലച്ച പോലെയായിരുന്നുവെന്നും നെഞ്ചിടിപ്പോടെയാണ് ഏറെ കൃത്യത വേണ്ട ദൗത്യം പൂർത്തിയാക്കിയതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദൗത്യം തുടങ്ങിയതു മുതൽ എല്ലാവരുടെയും നെഞ്ചിടിപ്പുയർന്നു. ഇപ്പോഴും പിരിമുറുക്കം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാൻ-2 പിന്നിട്ടത്. സെപ്റ്റംബർ ഏഴിന് പുലർച്ച 1.55ന് ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങും -അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒ ഇതുവരെ പരീക്ഷിക്കാത്ത 37 ശതമാനം മാത്രം വിജയസാധ്യതയുള്ള ഭയാശങ്കകൾ നിറഞ്ഞ സോഫ്റ്റ് ലാൻഡിങ്ങിനായി മനുഷ്യസഹജമായ എല്ലാ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളുടെ പരാജയപ്പെട്ട ദൗത്യങ്ങളിൽനിന്നുള്ള പാഠം ഉൾക്കൊണ്ടാണ് ദൗത്യം നടപ്പാക്കിയത്. അതിനാൽ നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ധ്രുവത്തിലെ നിശ്ചയിച്ച സ്ഥലത്തുതന്നെ കൃത്യമായി േസാഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് പേടകത്തെ 90 ഡിഗ്രിയിൽ ചരിക്കേണ്ടതുണ്ട്. നിലവിൽ 88 ഡിഗ്രി ചരിവിലാണ് പേടകം. ബുധനാഴ്ച ഉച്ചക്ക് 12.30നും 1.30നും ഇടയിൽ 121x4303 പരിധിയിലെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം നടക്കും. ആഗസ്റ്റ് 28, 30, സെപ്റ്റംബർ ഒന്ന് എന്നീ തീയതികളിലായും ഭ്രമണപഥം മാറ്റും. ഇതോടെ 100x100 പരിധിയിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തും. പിന്നീട് 100x30 കിലോമീറ്റർ പരിധിയിലെത്തുന്നതോടെ പേടകം 90 ഡിഗ്രി ചരിവ് കൈവരിക്കും. സെപ്റ്റംബർ രണ്ടിനായിരിക്കും ഒാർബിറ്ററിൽനിന്നു വിക്രം ലാൻഡർ വേർപെടുക. സെപ്റ്റംബർ മൂന്നിന് മൂന്നു സെക്കൻഡ് നീളുന്ന ദൗത്യത്തിലൂടെ ലാൻഡറിെൻറ പ്രവർത്തനം പരിശോധിക്കും. പിന്നീട് 97x35 കിലോമീറ്റർ പരിധിയിലെത്തുന്നതോടെ നാലിന് ലാൻഡർ ചന്ദ്രനിലിറക്കുന്നതിനുള്ള ദൗത്യത്തിനുള്ള ഒരുക്കം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഏഴിന് പുലർച്ച 1.40ന് ചന്ദ്രയാൻ-2ലെ സോഫ്റ്റ് ലാൻഡിങ് ആരംഭിക്കും. 15 മിനിറ്റിനുശേഷം 1.55ന് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങും. രണ്ടു മണിക്കൂറിനുശേഷം ലാൻഡറിെൻറ റാംപ് റോവറിനിറങ്ങുന്നതിനായി സജ്ജമാകും. തുടർന്ന് റോവറിലെ സോളാർ പാനലുകൾ പ്രവർത്തനസജ്ജമാകും. രണ്ടു മണിക്കൂറിനുശേഷം റോവർ പ്രഗ്യാൻ പുറത്തേക്കു വരും.
#ISRO
— ISRO (@isro) August 20, 2019
Lunar Orbit Insertion (LOI) of #Chandrayaan2 maneuver was completed successfully today (August 20, 2019). The duration of maneuver was 1738 seconds beginning from 0902 hrs IST
For more details visit https://t.co/FokCl5pDXg
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.