ബംഗളൂരു: ചന്ദ്രെൻറ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ ചന്ദ്രയാൻ-രണ്ടിന് ഇനി പിന ്നിടാനുള്ളത് സെപ്റ്റംബർ രണ്ടിലെ അതിസങ്കീർണ ഘട്ടം. ഒാർബിറ്ററിൽനിന്ന് വിക്രം ലാൻ ഡർ വേർപെടുന്ന ദൗത്യമാണ് അന്ന് നടക്കുക. ഇതുവരെ ഒാർബിറ്റർ കേന്ദ്രീകരിച്ചാണ് ദൗത്യ ങ്ങൾ നടന്നതെങ്കിൽ സെപ്റ്റംബർ രണ്ടിനുശേഷം ഒാർബിറ്ററിനെയും ലാൻഡറിനെയും െഎ.എസ്.ആ ർ.ഒക്ക് ഒരേസമയം നിയന്ത്രിക്കേണ്ടതുണ്ട്. ഇൗ ദൗത്യം അതിസങ്കീർണവും നിർണായകവുമാണ െന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സെപ്റ്റംബർ രണ്ടിന് ഒാർബിറ്ററിന് മുകളിലുള്ള ലാൻഡർ വേർപെട്ട ശേഷം അതിവേഗത്തിൽ നീങ്ങുന്ന ലാൻഡറിെൻറ വേഗം കുറച്ചുകൊണ്ട് 90 ഡിഗ്രി ചരിവ് നിലനിർത്തികൊണ്ടുവേണം സോഫ്റ്റ് ലാൻഡിങ് നടത്താൻ.
സെപ്റ്റംബർ ഏഴിന് നടക്കുന്ന സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രനിലെ ഗുരുത്വാകർഷണം ഉൾപ്പെടെ പ്രതിരോധിക്കാൻ ലാൻഡറിലെ അഞ്ച് എൻജിനുകൾ എതിർദിശയിലായിരിക്കും പ്രവർത്തിപ്പിക്കുക. ഈ ഘട്ടങ്ങളിലുണ്ടാകുന്ന നേരിയ പാളിച്ചപോലും ലക്ഷ്യത്തെ ബാധിച്ചേക്കും.
ചന്ദ്രനിലിറങ്ങിയശേഷം 15 മിനിറ്റിനുള്ളിൽ ലാൻഡർ ആദ്യ ചിത്രം നൽകുമെന്നാണ് പ്രതീക്ഷ. സോഫ്റ്റ് ലാൻഡിങ് പൂർത്തിയായി 5.5 മണിക്കൂറിനുശേഷമായിരിക്കും ലാൻഡറിൽനിന്നും റോവറിൽനിന്നും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുക. ചന്ദ്രനിൽനിന്നും വിവരങ്ങൾ ഒരു സെക്കൻഡ് വ്യത്യാസത്തിൽ ഭൂമിയിലെത്തും. 14 ദിവസമായിരിക്കും ലാൻഡറും റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തുക.
ഒാർബിറ്റർ ഒരുവർഷത്തിലധികം ചന്ദ്രെൻറ ഭ്രമണപഥത്തിൽ തുടരും. സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രനിലെ പൊടിപടലങ്ങളും മറ്റ് അവശിഷ്ടങ്ങളും വെല്ലുവിളിയാകുമെന്നും എന്നാൽ, ചന്ദ്രനിലിറങ്ങിയശേഷം അഞ്ച് എൻജിനുകളിൽ ഒന്നു മാത്രം പ്രവർത്തിപ്പിക്കുന്നതിലൂെട പൊടിപടലങ്ങൾ വീണ്ടും ഉയരുന്നത് നിയന്ത്രിക്കാനാകുമെന്നുമാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.