ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-രണ്ടിെൻറ മൊഡ്യൂളുകൾ സംയോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഇൗമാസം 15ന് പുലർച്ച 2.51നാണ് ചാന്ദ്രയാൻ ദൗത്യത്തിെൻറ ലാൻഡർ, റോവർ, ഒാർബിറ്റർ എന്നീ മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട മൊഡ്യൂളുമായി ജി.എസ്.എൽ.വി മാർക്ക്-മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുക.
ഇതിനു മുന്നോടിയായി ലാൻഡറിനെ ഒാർബിറ്ററുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം വിജയകരമായി ഐ.എസ്.ആർ.ഒ പൂർത്തിയാക്കിയത്. ലാൻഡറിനുള്ളിലാണ് പര്യവേക്ഷണം നടത്തുന്ന റോവറുള്ളത്.
ലാൻഡറും ഒാർബിറ്ററും ചേർന്നുള്ള സംയോജിത മൊഡ്യൂൾ ജി.എസ്.എൽ.വി മാർക്ക്-മൂന്നിലേക്കു മാറ്റുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. ഈ പ്രവൃത്തി ഈയാഴ്ച നടക്കും.
സോഫ്റ്റ് ലാൻഡിങ് രീതിയിൽ റോവറിനെ ലാൻഡർ സാവധാനം ചന്ദ്രെൻറ ഉപരിതലത്തിൽ ഇറക്കുന്ന നിർണായക ദൗത്യം ഉൾപ്പെടുന്നതാണ് ചാന്ദ്രയാൻ-രണ്ട്. ജൂലൈ 15െല വിക്ഷേപണത്തിനുശേഷം സെപ്റ്റംബർ ആറിന് ചന്ദ്രനിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.