ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ തിരിച്ചത്തെി

മോസ്കോ: റോക്കറ്റ് തകരാറിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്നു യാത്രികര്‍ സുരക്ഷിതമായി തിരിച്ചത്തെി. ഇറ്റലിക്കാരി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയില്‍ നിന്നുള്ള ടെറി വിര്‍ട്സ്, റഷ്യക്കാരനായ ആന്‍േറാന്‍ ഷ്കാപ്ളറോവ് എന്നിവരാണ് 200 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചശേഷം മടങ്ങിയത്തെിയത്. സോയൂസ് ബഹിരാകാശ വാഹനത്തില്‍ ഭൂമിയിലേക്ക് തിരിച്ച മൂവര്‍ സംഘം കസാഖിസ്താനില്‍ കൃത്യസമയത്ത് ഇറങ്ങിയതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. 


 ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു ജീവിച്ച വനിത എന്ന റെക്കോഡ് സ്വന്തമാക്കിയാണ് സാമന്ത ക്രിസ്റ്റഫററ്റി തിരിച്ചത്തെുന്നത്. ഇവര്‍ മേയ് 12ന് എത്തേണ്ടതായിരുന്നുവെങ്കിലും റോക്കറ്റ് തകര്‍ന്നത് യാത്ര ഒരു മാസം വൈകിക്കുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള സാധനങ്ങളുമായപോയ സോയൂസ് റോക്കറ്റിനാണ് തകരാര്‍ സംഭവിച്ചത്.


നവംബര്‍ 24ന് ബഹിരാകാശ നിലയത്തിലത്തെിയ ഇവര്‍ ഇതിനകം 8.4 കോടി കിലോമീറ്റര്‍ സഞ്ചരിച്ചതായി നാസ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള അടുത്ത സംഘം ജൂലൈ 23നും 25നുമിടയില്‍ കസാഖിസ്താനില്‍ നിന്ന് പുറപ്പെടും. റഷ്യ, ജപ്പാന്‍, യു.എസ് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികരാണ് സംഘത്തിലുണ്ടാവുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.