കോഹ്ലിക്കിഷ്ടം അഡ്ലെയ്ഡ് സെഞ്ച്വറി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ നായകനൊത്ത പ്രകടനത്തിലൂടെ ടീമിനെ തോളിലേറ്റിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയെ പുകഴ്ത്താത്തവർ ആരുമില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചതെന്നുപോലും വിശേഷിപ്പിച്ചു. എന്നാൽ, വിരാട് കോഹ്ലി പറയുന്നത് തെൻറ പ്രിയപ്പെട്ട ശതകങ്ങളിൽ എഡ്ജ്ബാസ്റ്റണിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂവെന്ന്. 2014ൽ അഡ്ലെയ്ഡിൽ ആസ്ട്രേലിയക്കെതിരെ നേടിയ സെഞ്ച്വറിയാണ് താരത്തിെൻറ പട്ടികയിലെ ഒന്നാമൻ.

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിലായിരുന്നു കോഹ്ലിയുടെ ആ ഇഷ്ടം പിറന്നത്. ‘‘എഡ്ജ്ബാസ്റ്റണിലേത് എെൻറ പട്ടികയിൽ രണ്ടാമത് മാത്രമാണ്. 2014 അഡ്‌ലെയ്ഡിലെ ബാറ്റിങ്ങാണ് ഏറെ സ്പെഷൽ. രണ്ടാം ഇന്നിങ്സിൽ ടീം ഒരു ലക്ഷ്യത്തെ പിന്തുടരുേമ്പാഴായിരുന്നു ഇത്’’ -കോഹ്ലി ബി.സി.സി.െഎ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അന്ന് ഇരു ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ കോഹ്ലി ബാറ്റിങ് ദുഷ്കരമായിരുന്ന സമയം ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ ലക്ഷ്യത്തിനടുത്തെത്തിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 115 റൺസെടുത്ത ക്യാപ്റ്റൻ 364 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി (141) നേടി. 48 റൺസിനായിരുന്നു അഡ്ലെയ്ഡിൽ ഇന്ത്യയുടെ തോൽവി.

Tags:    
News Summary - virat kohli- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.