കൊൽക്കത്ത: നല്ലകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടനൊപ്പം എട്ടുവർഷം. ശേഷം, അമേരിക്കൻ മേജർ ലീഗ് സോക്കർ, ചൈനീസ് സൂപ്പർ ലീഗ്, ആസ്ട്രേലിയൻ ‘എ’ ലീഗ്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗിലും. െഎ.എസ്.എൽ അഞ്ചാം സീസണിലെ സൂപ്പർതാരങ്ങളിലൊരാളായ ടിം കാഹിൽ വലിയ ഉത്തരവാദിത്തബോധത്തോടെയാണ് ജാംഷഡ്പുർ എഫ്.സിക്കൊപ്പം ചേരുന്നത്.
‘നാലു ലോകകപ്പും മൂന്ന് ഏഷ്യൻ കപ്പും ക്ലബ് കുപ്പായങ്ങളിൽ 500ഒാളം മത്സരവും കളിച്ചാണ് ഇന്ത്യയിലെത്തുന്നത്. കരിയറിൽ ശരിയായ സമയത്ത് തന്നെയാണ് ഇൗ വരവ്. എെൻറ അനുഭവ സമ്പത്ത് ജാംഷഡ്പുരിനും ഇന്ത്യൻ ഫുട്ബാളിനുമായി സമർപ്പിക്കും. മാർക്വീ താരമെന്നതിലുപരി കൂടുതൽ ഉത്തരവാദിത്തബോധത്തോടെയാവും ടീമിനൊപ്പമുണ്ടാവുക’ -െഎ.എസ്.എല്ലിലെ സൂപ്പർതാരമായി വന്ന മുൻ ആസ്ട്രേലിയൻ ഇൻറർനാഷൽ ടിം കാഹിൽ മനസ്സ് തുറക്കുന്നു.
റഷ്യ ലോകകപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ മികച്ച ഒാഫറുകളുമായി പല ഏഷ്യൻ ക്ലബുകളും സമീപിച്ചിരുന്നു. ടീമിനെയും ലീഗിനെയും മനസ്സിലാക്കി തീരുമാനമെടുക്കലാണ് പ്രധാനം. അങ്ങനെയാണ് ജാംഷഡ്പുരിലെത്തുന്നത് -കൊൽക്കത്തയിൽ മീഡിയാ ഡേയിൽ കാഹിൽ പറഞ്ഞു.
ക്രിക്കറ്റിൽ ഏറെ വേരോട്ടമുള്ള ഇന്ത്യയിൽ, ഇൗ നാടിലെ താരങ്ങളെ കുറിച്ചും ആസ്േട്രലിയൻ ഇതിഹാസം വാചാലനായി. ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട താരമേതെന്ന ചോദ്യത്തിന് സചിൻ ടെണ്ടുൽക്കർ എന്നായിരുന്നു കാഹിലിെൻറ മറുപടി.
ഒക്ടോബർ രണ്ടിന് മുംബൈ സിറ്റിക്കെതിരായാണ് ജാംഷഡ്പുരിെൻറ ആദ്യ മത്സരം. എന്നാൽ, ആദ്യ മൂന്ന് മത്സരങ്ങളിൽ ക്ലബിനായി താരത്തിന് ബൂട്ടുകെട്ടാനാവില്ല. ഇംഗ്ലണ്ടിൽ മിൽവാൾ എഫ്.സിക്കായി കളിച്ച അവസാന മത്സരത്തിൽ വഴക്കിട്ടതിന് ഫുട്ബാൾ അസോസിയേഷെൻറ വിലക്ക് വന്നതാണ് താരത്തിന് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.