മഡ്ഗാവ്: 1996ൽ ഗോവ ഫേട്ടാർഡ സ്റ്റേഡിയത്തിൽ സന്തോഷ് േട്രാഫി ഫുട്ബാൾ മത്സരങ്ങൾ നടക്കുമ്പോൾ ഇപ്പോഴത്തെ കേരള ടീമിലുള്ള അഞ്ചു താരങ്ങൾ ജനിച്ചിട്ടു പോലുമില്ല. അന്ന് കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചുവിട്ടതാണ് ഗോവ. ഇവിടേക്ക് പിന്നെ സന്തോഷ് േട്രാഫിയെത്തുന്നത് 21ാം വർഷം. ഇക്കുറി സെമിഫൈനലിൽ കടന്ന കേരളം നേരിടുന്നത് ഗോവയെത്തന്നെ. ആ ടൂർണമെൻറിനുള്ള ടീമിൽ ഇടംനേടിയിട്ടും പരിക്കുകാരണം കളിക്കാൻ ഭാഗ്യമില്ലാതിരുന്നൊരാൾ ഇപ്പോൾ കേരള ക്യാമ്പിലുണ്ട്, താരങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞുകൊടുക്കുന്ന പരിശീലകൻ വി.പി. ഷാജി. അന്നത്തെ കടം വീട്ടുകയാണ് ഇനി തെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറയുമ്പോൾ സന്തോഷ് േട്രാഫിയിൽ മൂന്നു വർഷം കൂടെ കളിച്ച മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ഷരീഫ് സാക്ഷി. കേരള ടീമിെൻറ ഗോൾ കീപ്പിങ് കോച്ചാണ് ഫിറോസ്.
1996 മാർച്ച് 28നായിരുന്നു കേരള - ഗോവ സെമി. 21 വർഷം തികയാൻ ഒരാഴ്ച മാത്രം ബാക്കി. ഡാൻസി ഫെറാവോ ആണ് സി.വി. പാപ്പച്ചൻ നയിച്ച ടീമിെൻറ വലയിൽ പന്തെത്തിച്ചത്. പിറ്റേ വർഷം മധ്യപ്രദേശിലെ ജബൽപൂരായിരുന്നു വേദി. കേരളത്തിന് സമാനദുരന്തം. സെമിയിൽ ഗോവയോട് 0-^1ന് തോൽക്കുമ്പോൾ ഗോൾകീപ്പർ ഫിറോസ് ഷരീഫ്; മുന്നേറ്റനിരയിൽ ഷാജിയും. തുടർച്ചയായി രണ്ടു വട്ടം കേരളത്തെ സെമിയിൽ പുറത്താക്കിയ ഗോവക്ക് പക്ഷേ, ഫൈനലിൽ തോൽക്കാനായിരുന്നു വിധി. പിന്നീട് 2001ൽ മുംബൈയിൽ ഫൈനലിലാണ് ഗോവയെ കേരളത്തിന് കിട്ടുന്നത്. എക്സ്ട്രാ ടൈമിൽ അബ്ദുൽ ഹക്കീം നേടിയ ഗോൾഡൻ ഗോളിൽ 3^2 ജയവുമായി കേരളം ജേതാക്കളായി. ഫിറോസായിരുന്നു ഉപനായകൻ. ഷാജി-^ഫിറോസ് കാലഘട്ടത്തിനുശേഷം ഒരു തവണ മാത്രമേ കേരളം സന്തോഷ് േട്രാഫിയിൽ മുത്തമിട്ടിട്ടുള്ളൂ, 2004ൽ ഡൽഹിയിൽ പഞ്ചാബിനെ തോൽപിച്ച്.
ഇന്ത്യൻ ഫുട്ബാളിെൻറ സുവർണനാളുകളിൽ അന്തർദേശീയ ജഴ്സിയണിഞ്ഞവരാണ് ഷാജിയും ഫിറോസും. 1994ൽ ഖത്തറിൽ നടന്ന ഇൻഡിപെൻഡൻറ്സ് കപ്പിലായിരുന്നു ഷാജിയുടെ അരങ്ങേറ്റം. എട്ടു പ്രാവശ്യം കേരളത്തിനുവേണ്ടി സന്തോഷ് േട്രാഫി കളിച്ച് 20ലധികം ഗോളും സ്കോർ ചെയ്തു. ദീർഘകാലം എസ്.ബി.ടിയുടെ താരമായിരുന്ന ഷാജി തുടർന്ന് ബാങ്ക് ടീമിെൻറ പരിശീലകനായി. 2010ൽ സന്തോഷ് േട്രാഫി ടീമിെൻറ സഹപരിശീലകനും. സന്തോഷ് േട്രാഫി കളിക്കുന്നതിനുമുമ്പ് ഇന്ത്യൻ ടീമിലെത്തിയ അപൂർവം പേരുടെ പട്ടികയിൽ സ്ഥാനമുള്ളയാളാണ് ഫിറോസ് ഷരീഫ്. സമീപകാല കേരളം കണ്ട ഏറ്റവും മികച്ച ടീമാണിതെന്ന് ഇരുവരും പറയുന്നത് ഭൂതകാലം വിസ്മരിച്ചല്ല. ഗോവയിൽ ഗോവയോടേറ്റ പരാജയത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാവുമെന്ന് ഫിറോസും ഷാജിയും വിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.