കാസർകോട്: ഇരുട്ടിനെ ‘ബൗണ്ടറി’യിലേക്ക് തുരത്തി മുനാസ് ഇന്ത്യൻ ടീമിൽ. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് ഉപ്പള പൈവളികെ സ്വദേശി മുനാസ് തിരഞ്ഞെടുക്കപ്പെട്ടത്.
പകുതി കാഴ്ചയോടുകൂടി പിറന്നു വീണ മുനാസ് ഇല്ലായ്മകളോട് പൊരുതിയാണ് നേട്ടം കൈവരിച്ചത്. കാഴ്ച കുറവായിരുന്നെങ്കിലും വെറുതെ ഇരിക്കാൻ മുനാസ് തയാറായില്ല, എല്ലാ ക്രിക്കറ്റ് ടൂർണമെൻറുകളും പോയി കാണും. കളിക്കളത്തിൽ കാലുകുത്തിയാൽ കാഴ്ചയില്ലെന്നുള്ള കാര്യം മുനാസ് മറക്കും. ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പടവുകൾ ഒാരോന്നും മുനാസ് കുതിച്ചുകയറി. പ്രതിസന്ധികളെ മറികടന്ന് ആദ്യം ജില്ല നായകനും പിന്നാലെ കേരള ടീമിെൻറ ഉപനായകനുമായി. ഇന്ത്യൻ ടീമിലെ എക മലയാളിയുമാണ് കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായ മുനാസ്.
മുനാസ് ഒന്നു മുതൽ ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈൻഡ് സ്കൂളിലാണ് പഠിച്ചത്. എട്ട് മുതൽ പ്ലസ് ടു വരെ കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂളിലായിരുന്നു പഠനം. കാസർകോട്ട് സ്ഥിതി ചെയ്യുന്ന അന്ധരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ് ലെസ് എന്ന സംഘടനയിലെ പ്രവർത്തകരാണ് മുനാസിെൻറ വളർച്ചക്ക് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.