രണ്ടാം പതിറ്റാണ്ടിലേക്ക് കടന്ന ക്രിക്കറ്റിെൻറ പെരുംപൂരം രാജകീയമായി കൊടിയിറങ്ങി. വിവാദങ്ങളും ബഹളുവുമില്ലാത്തൊരു സീസൺ. ചെന്നൈ സൂപ്പർ കിങ്സ് കിരീടമണിഞ്ഞപ്പോൾ എം.എസ് ധോണിയെന്ന നായകൻ ക്രിക്കറ്റ് ലോകത്ത് അജയ്യനെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. കൂറ്റനടികളേക്കാൾ ബുദ്ധികൊണ്ട് കളിക്കണമെന്ന് ഒാർമിപ്പിച്ച കൊടിയിറക്കം.
സൂപ്പർതാരങ്ങളുണ്ടായിട്ടും വിരാട് കോഹ്ലിയുടെ ബംഗളൂരുവും രോഹിതിെൻറ മുംബൈ ഇന്ത്യൻസും ക്രിസ്ഗെയ്ലിെൻറ പഞ്ചാബുമെല്ലാം നനഞ്ഞ പടക്കങ്ങളായി നേരത്തെ അസ്തമിച്ചു. മുൻനിരക്കാർക്കൊപ്പം ഒരുപിടി ഇന്ത്യൻ യുവതാരങ്ങളുടെ മിന്നലാട്ടങ്ങളുടെ വേദികൂടിയായി 11ാം സീസൺ. അഫ്ഗാൻകാരൻ റാഷിദ് ഖനും നേപ്പാൾ താരം സന്ദീപ് ലമിചാനെയും പുതുചരിത്രംകുറിച്ചു. എട്ട് ടീമുകൾ അണിനിരന്ന ഒന്നര മാസത്തെ ക്രിക്കറ്റ് പൂരത്തിെൻറ ലഘുചിത്രം.
വർഷാവർഷം കൊടിയേറുന്ന െഎ.പി.എൽ ഇന്ത്യൻ യുവതാരങ്ങൾക്കുള്ള പ്രദർശന വേദിയാണ്. മിന്നും പ്രകടനത്തോടെ ദേശീയ ടീമിൽ കയറിപ്പറ്റാനുള്ള വാതിലുകൾ. 11ാം സീസണിലുമുണ്ട് അങ്ങനെ ഒരുപിടി താരങ്ങൾ. കഴിഞ്ഞ ഒന്നരമാസത്തിനിടെ പ്രതിഭവരച്ചിട്ട് ആരാധകരുെട മനസ്സിൽ ഇടംപിടിച്ച അഞ്ചുപേർ.
1- സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യൻസ്)
മുംബൈ ഇന്ത്യൻസിെൻറ ടോപ് സ്കോറർ. സീസണിൽ ഇന്ത്യൻ ജഴ്സിയണിയാത്ത ബാറ്റ്സ്മാൻമാരിൽ 500 റൺസ് നേടിയ ആദ്യ താരം. മധ്യനിരയില്‍നിന്ന് ഓപണറായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായത്.
ഇന്നിങ്സ്: 14, റൺസ്: 512, 50’s -4
ഉയർന്ന സ്കോർ: 72
വില: 3.2 കോടി
2- സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ് സൺറൈസേഴ്സ്)
ഹൈദരാബാദ് ബൗളിങ് ആക്രമണത്തിന് ഭുവനേശ്വർ കുമാറിനൊപ്പം നേതൃത്വം നൽകിക്കൊണ്ട് സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരന്മാരിൽ രണ്ടാമനായി. ഐ.പി.എല്ലിലെ മികച്ച പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും പഞ്ചാബി താരത്തിന് ഇടംനേടിക്കൊടുത്തു.
മത്സരങ്ങൾ: 17, വിക്കറ്റ്: 21, ഇക്കോണമി: 8.28
മികച്ച പ്രകടനം: 23-3
വില: 3.8 കോടി
3- ദീപക് ചഹര്‍ (ചെന്നൈ സൂപ്പർ കിങ്സ്)
സീസണിൽ ചെെന്നെ ക്യാപ്റ്റൻ എം.എസ്. ധോണി ഫലപ്രദമായി ഉപയോഗിച്ച പേസ് ബൗളറാണ് ദീപക് ചഹർ. രാജസ്ഥാൻ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഗ്രെഗ് ചാപ്പൽ കണ്ടെത്തിയ ചഹർ ന്യൂബോളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾ: 12, വിക്കറ്റ്: 10, ഇക്കോണമി: 7.28
മികച്ച പ്രകടനം: 15-3
വില: 80 ലക്ഷം
4- ഇഷാന് കിഷന് (മുംബൈ ഇന്ത്യൻസ്)
ധോണിയുടെ നാടായ ഝാർഖണ്ഡിൽനിന്നുള്ള വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനും ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 നായകനുമായ ഇഷാന് കിഷന് രാജ്യത്തിന് ഏറെ പ്രതീക്ഷയുള്ള യുവതാരമാണ്. കൊൽക്കത്തക്കെതിരെ 17 പന്തിൽ അർധശതകം കുറിച്ച് ഞെട്ടിച്ചു. 11പേരെ പുറത്താക്കി വിക്കറ്റിന് പിന്നിലും മികവ് പുലർത്തുന്ന താരം ധോണിയുടെ പിൻഗാമി സ്ഥാനത്തിനുള്ള മത്സരത്തിൽ മുമ്പന്തിയിലാണ്.
ഇന്നിങ്സ്: 12, റൺസ്: 275, 50’s-
2, ഉയർന്ന സ്കോർ: 62
വില: 6.2 കോടി
5- അങ്കിത് രജ്പുത് (കിങ്സ് ഇലവൻ പഞ്ചാബ്)
ഉത്തർപ്രദേശുകാരൻ അങ്കിത് ഫൈനലിസ്റ്റുകളായ ഹൈദരാബാദിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ വെറും 14 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പ്രകടനത്തിെൻറ പേരിലാണ് ഒാർമിക്കപ്പെടുക. പവർപ്ലേയിൽ ഡൽഹിക്കെതിരായ മാജിക്കൽ സ്പെൽ ഉൾെപ്പടെ ഒരുപിടി മാച്ച് വിന്നിങ് പ്രകടനങ്ങളാണ് താരം സീസണിൽ നടത്തിയത്.
മത്സരങ്ങൾ: 8, വിക്കറ്റ്: 11, ഇക്കോണമി: 8.52
മികച്ച പ്രകടനം: 14-5
വില: 3 കോടി
മികച്ച 5 ബാറ്റിങ്ങ്
1-.റാഷിദ് ഖാൻ (സൺറൈസേഴ്സ് ൈഹദരാബാദ്)- 19/3 Vs കൊൽക്കത്ത നൈറ്ററൈഡേഴ്സ് (രണ്ടാം ക്വാളിഫയർ)
19 റൺസ് വിട്ടുകൊടുത്ത റാഷിദ്, റോബിൻ ഉത്തപ്പ (2), ക്രിസ് ലിൻ (48), ആേന്ദ്ര റസൽ എന്നീ മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകളെടുത്താണ് ഹൈദരാബാദിന് ഫൈനൽ ഒരുക്കിയത്.
2. -ശ്രേയസ് ഗോപാൽ (രാജസ്ഥാൻ റോയൽസ്)-16/4 Vs റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
റൗണ്ട് മത്സരത്തിൽ രാജസ്ഥാന് നിർണായക ജയം സമ്മാനിച്ച സ്െപൽ. 164 റൺസ് പ്രതിരോധിക്കവെ ബംഗളൂരു ബാറ്റിങ് ലെനപ്പിലെ എ.ബി ഡിവില്ലിയേഴ്സ് (54), പാർഥിവ് പേട്ടൽ (33), മുഇൗൻ അലി, മന്ദീപ് സിങ് എന്നിവരെ മടക്കി അയച്ചു.
3. -ലുൻഗി എൻഗിഡി (ചെന്നൈ സൂപ്പർ കിങ്സ്)- 10/4 Vs കിങ്സ് ഇലവൻ പഞ്ചാബ്
സീസണിലെ അവസാന മത്സരത്തിൽ പ്ലേ ഒാഫിലെത്താൻ ജയം അനിവര്യമായിരുന്ന പഞ്ചാബിെൻറ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത് ഇൗ യുവ പേസ് ബൗളറാണ്. പഞ്ചാബിെൻറ ക്രിസ് ഗെയ്ലിെൻറയും ലോകേഷ് രാഹുലിെൻറയും അടക്കം നാലു വിക്കറ്റുകളാണ് വീഴ്ത്തി. ആദ്യ സ്പെല്ലിൽ രണ്ട് ഒാവർ എറിഞ്ഞപ്പോൾ ഒരു മെയ്ഡൻ ഒാവർ, രണ്ടു വിക്കറ്റ്. രണ്ടാം സ്പെല്ലിൽ ഒൻപത് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് കൂടി.
4. - അങ്കിത് രജ്പുത് (കിങ്സ് ഇലവൻ പഞ്ചാബ്)- 14/5Vs സൺറൈസേഴ്സ് ഹൈദരാബാദ്
കിങ്സ് ഇലവെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഹൈദരാബാദിനെ 132 റൺസിലൊതുക്കിയെങ്കിലും 13 റൺസിന് പഞ്ചാബ് പരാജയപ്പെട്ടു. ആദ്യ സ്പെല്ലിൽ സീസണിലെ ഒാറഞ്ച് തൊപ്പിക്കാരനായ കെയ്ൻ വില്യംസണെ പൂജ്യത്തിന് പുറത്താക്കിയിതിന് പുറമെ ശിഖർ ധവാൻ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, മുഹമ്മദ് നബി എന്നിവരെ മടക്കിഅയച്ചു.
5-. ഉമേഷ് യാദവ് (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു)- 23/3 Vs കിങ്സ് ഇലവൻ പഞ്ചാബ്
ഇന്ത്യൻ താരം ഉമേഷ് യാദവിെൻ പേസ് ആക്രമണത്തിൽ ബാറ്റിങ് നിര പകച്ചുപോയ മത്സരത്തിൽ 88 റൺസിനാണ് പഞ്ചാബ് പുറത്തായത്. വൻതോക്കുകളായ ലോകേഷ് രാഹുൽ (21), ക്രിസ് ഗെയിൽ (14) എന്നിവരെ തുടക്കത്തിലേ മടക്കി അയച്ച ഉമേഷാണ് കനത്ത നാശം വിതച്ചത്. ആൻഡ്രൂ ടൈ ആയിരുന്നു ഉമേഷിെൻറ മൂന്നാം ഇര. മത്സരത്തിൽ ബംഗളൂരു പത്ത് വിക്കറ്റിന് വിജയിച്ചു.
ജേതാക്കൾ: ചെന്നൈ സൂപ്പർ കിങ്സ്
ഫയർ േപ്ല: മുംബൈ ഇന്ത്യൻസ്
⊿റണ്ണർഅപ്പ്: സൺറൈസേഴ്സ് ഹൈദരാബാദ്
⊿കൂടുതൽ സെഞ്ച്വറി: ഷെയ്ൻ വാട്സൻ- ചെൈന്ന 2 (117*Vs
ഹൈദരാബാദ്, 106 രാജസ്ഥാൻ)
⊿ടൂർണമെൻറിെൻറ താരം: സുനിൽ നരെയ്ൻ (357 റൺസ്, 17 വിക്കറ്റ്)
⊿കൂടുതൽ റൺസ്: കെയ്ൻ വില്യംസൺ (735)
⊿കൂടുതൽ വിക്കറ്റ്: ആൻഡ്ര്യൂ ടൈ (പഞ്ചാബ്) (24)
⊿സ്റ്റൈലിഷ് െപ്ലയർ: -ഋഷഭ് പന്ത് (ഡൽഹി)
⊿കൂടുതൽ സിക്സസ്: ഋഷഭ് പന്ത് (37)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.