ആരാധകരെ ഹരംപിടിപ്പിച്ച രണ്ടു സംഘങ്ങളുടെ കലാശപ്പോരോടെ നാലാം സീസൺ െഎ.എസ്.എല്ലിന് കൊടിയിറങ്ങി. കിരീടം രണ്ടാം തവണയും ചെന്നൈയിലേക്ക് പറന്നെങ്കിലും അരങ്ങേറ്റ സീസണിൽ തന്നെ കൈയടി നേടി ആരാധകരുടെ ഇഷ്ടസംഘമായാണ് ബംഗളൂരു എഫ്.സി കളംവിടുന്നത്.
രണ്ടരമാസ ലീഗിൽനിന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ ലീഗായി മാറാനൊരുങ്ങുന്ന െഎ.എസ്.എല്ലിെൻറ ആദ്യ ശ്രമത്തിെൻറ വിജയകരമായ പര്യവസാനമാണ് നാലാം സീസൺ. നവംബർ 17ന് കിക്കോഫ് കുറിച്ച് മാർച്ച് 17 വരെ നീണ്ട നാലുമാസത്തെ മേളയായി മാറിയ സൂപ്പർ ലീഗ് വരുംസീസണിൽ പുതുമാറ്റങ്ങളോടെ അവതരിക്കുമെന്ന് പ്രതീക്ഷിക്കാം.
െപ്ലയിങ് ഇലവനിൽ ഇന്ത്യൻ താരങ്ങളുടെ എണ്ണം ആറായി ഉയർത്തിയതും ടീമിൽ ജൂനിയർ താരങ്ങൾ നിർബന്ധമാക്കിയതും ഇന്ത്യൻ ഫുട്ബാളിന് ഗുണകരമായി. മികച്ച ഒരുപിടി താരങ്ങളുടെ പിറവിക്കും നാലു മാസത്തെ മാമാങ്കം അവസരമൊരുക്കി.
2017 - 18
ടോപ് സ്കോറർ:
ഫെറാൻ കൊറോമിനസ് (ഗോവ) 18
ഗോൾ സേവ് - അമരീന്ദർ സിങ്
(മുംബൈ) 55
മികച്ച ഗോളി: സുബ്രതാ പാൽ
(ജാംഷഡ്പുർ)
കൂടുതൽ ഗോളടിച്ച ടീം
എഫ്.സി ഗോവ (43)
ആകെ ഹാട്രിക്: 6
ഗോൾ ശരാശരി: 2.75
കൂടുതൽ കാണികൾ:
37,986
(കൊച്ചി- ബ്ലാസ്റ്റേഴ്സ് x ബംഗളൂരു
മത്സരം)
ഏറ്റവും കുറവ് കാണികൾ
1121 (ഗുവാഹതി,
നോർത്ത് ഇൗസ്റ്റ് x ബ്ലാസ്റ്റേഴ്സ്)
ടീം െഎ.എസ്.എൽ
ഗോളി: ഗുർപ്രീത് സിങ് സന്ധു
(ബംഗളൂരു)
പ്രതിരോധം: ഇനിഗോ കാൾഡെറോൺ (ചെന്നൈയിൻ), മെയ്ൽസൺ ആൽവസ് (ചെന്നൈയിൻ), ഗുർതേജ് സിങ് (പുണെ), ലാൽ റുവാതാര (ബ്ലാസ്റ്റേഴ്സ്)
മധ്യനിര: മാർകോസ് ടെബാർ (പുണെ), ധൻപാൽ ഗണേഷ് (ചെന്നൈയിൻ),
ഉദാന്ത സിങ് (ബംഗളൂരു).
മുന്നേറ്റം: സുനിൽ ഛേത്രി (ബംഗളൂരു), ഫെറാൻ കൊറോമിനസ് (ഗോവ), മാനുവൽ ലാൻസറോട്ട (ഗോവ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.