റോം: സ്വന്തം മണ്ണിൽ കിരീടം തേടിയിറങ്ങിയ ലോക ഒന്നാം നമ്പറുകാരൻ യാനിക് സിന്നറിനെ വീഴ്ത്തി കാർലോസ് അൽകാരസ് ഇറ്റാലിയൻ ഓപൺ ജേതാവ്. ഞായറാഴ്ച രാത്രി നടന്ന പുരുഷ സിംഗ്ൾസ് ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് സ്പാനിഷ് യുവതാരം ഇറ്റലിയിൽ കന്നിക്കിരീടം സ്വന്തമാക്കിയത്.
സ്കോർ: 7-6 (7/5), 6-1. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഒന്നാം ഗെയിം ടൈബ്രേക്കറിലാണ് അൽകാരസ് പിടിച്ചത്. രണ്ടാം സെറ്റ് ഏകപക്ഷീയമായിരുന്നു. ജയത്തോടെ ലോക റാങ്കിങ്ങിൽ രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു അൽകാരസ്. ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടർന്ന് മൂന്നു മാസത്തെ വിലക്കിന് ശേഷം കോർട്ടിൽ മടങ്ങിയെത്തിയ സിന്നറിന് റണ്ണറപ്പാവാൻ കഴിഞ്ഞതും ഒന്നാം റാങ്ക് നിലനിർത്താനായതും ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.