നുർസുൽതാൻ (കസാഖ്സ്താൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട വെങ്കലവു ം ഒളിമ്പിക്സ് യോഗ്യതയും. പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈലിൽ രവി ദാഹിയയും 65 കിലോയി ൽ ബജ്റങ് പൂനിയയുമാണ് വെങ്കലവും 2020 ടോക്യോ ഒളിമ്പിക്സ് ബർത്തും ഉറപ്പിച്ചത്. ബജ് റങ് 2013 ലോകചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ൽ വെള്ളിയും നേടിയിരുന്നു.
സെമിയിൽ ആതിഥേയ താരം ദൗലത് നിയാസ്ബെകോവിനോട് േതാറ്റ ബജ്റങ്, റെപാഷെ ഗ്രൗണ്ടിലൂടെയെത്തിയ മംഗോളിയയുടെ തുൾഗ തുമർ ഒചിറിനെ 8-7ന് മലർത്തിയടിച്ചാണ് വെങ്കലം നേടിയത്. സെമിയിൽ ഉഗ്രപോരാട്ടം കാഴ്ചവെച്ചെങ്കിലും റഫറിയിങ്ങിലെ പക്ഷപാതം ബജ്റങ്ങിന് തിരിച്ചടിയാവുകയായിരുന്നു. ‘‘ഹൃദയം തകർക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്.
മത്സരത്തിൽ എന്താണ് നടന്നതെന്ന് ലോകം കണ്ടതാണ്. ഇൗ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇന്ന് വെങ്കലത്തിനായി മത്സരിക്കേണ്ടവനല്ല ഞാൻ’’ -മെഡൽ നേട്ടത്തിലും സെമിയിൽ റഫറിയുടെ തട്ടിപ്പിലെ പ്രതിഷേധം ബജ്റങ് ആവർത്തിച്ചു. ആദ്യ ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ രവികുമാർ നിവലിലെ ഏഷ്യൻ ചാമ്പ്യനായ ഇറാെൻറ റിസ അഹ്മദലിയെ 6-3ന് കീഴ്പ്പെടുത്തിയാണ് വെങ്കലമണിഞ്ഞത്. വ്യാഴാഴ്ച സെമിയിലെത്തിയതോടെ ബജ്റങ്ങും രവി ദാഹിയയും ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.