നൂർ സുൽത്താൻ (ഖസാക്ക്സ്ഥാൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ദീപക് പൂനിയ പരിക് കേറ്റു പിന്മാറി. ഇതോടെ മെഡൽ നേട്ടം വെള്ളിയിലൊതുങ്ങി. സെമിഫൈനല്‍ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
പുരുഷ വിഭാഗം 86 കിലോയിൽ കലാശപ്പോരാട്ടത്തിൽ കടന്ന മുൻ ലോക ജൂനിയർ ചാമ്പ്യൻകൂടിയായ ദീപക് 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ഇറാെൻറ ഹസ്സൻ യസ്ദാനിയാണ് സ്വർണമെഡൽ ജേതാവ്.
തന്‍റെ ഇടതുകാലിന് ഭാരം താങ്ങാൻ കഴിയുന്നില്ലെന്നും മത്സരിക്കുക പ്രയാസമാണെന്നും ദീപക് അറിയിക്കുകയായിരുന്നു. ഇതൊരു വലിയ അവസരമായിരുന്നു. സ്വർണത്തിനായി മത്സരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. പക്ഷേ, ഇതുവരെയുള്ള പ്രകടനത്തിൽ സംതൃപ്തനാണ് -ദീപക് പറഞ്ഞു.
സ്വിറ്റ്സർലൻഡിെൻറ സ്റ്റെഫാൻ റീച്മുതിനെ 8-2ന് അനായാസം മലർത്തിയടിച്ചാണ് ദീപക് ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.