കൊച്ചി: പ്രഥമ പ്രോ വോളി ലീഗിലെ ‘എൽക്ലാസികോ’യിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ കാലിക ്കറ്റ് ഹീറോസിന് ‘വൈറ്റ് വാഷ്’ വിജയം. കേരള ടീമുകളുടെ നാട്ടങ്കത്തിൽ ഏകപക്ഷീയമായ അഞ് ചു സെറ്റുകൾക്കാണ് ചെമ്പട നീലപ്പടയെ തകർത്തത്. സ്കോർ: 15-11, 15-9, 15-14, 15-13, 15-10.
ലീഗിൽ ആദ്യമാ യി 5-0ത്തിന് മത്സരം സ്വന്തമാക്കിയ ഹീറോസ് ഏഴു പോയൻറുമായി സെമിഫൈനൽ ടിക്കറ്റുറപ്പിച്ച ു. ഒാൾറൗണ്ട് മികവുമായി കാലിക്കറ്റിെൻറ യു.എസ് താരം പോൾ ലോട്ട്മാൻ കളിയിലെ താരമാ യി. ഇരുടീമുകളുടെയും ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ തുടക്കമിട്ട മത്സരത്തിൽ കാലിക്കറ്റ് ഹീറോസിെൻറ േപാരാട്ടവീര്യമാണ് തുടക്കത്തിൽ പ്രകടമായത്. പ്രതിരോധിച്ച് മുന്നേറിയായിരുന്നു ചെമ്പട പോയൻറ് നേടിയത്.
കാലിക്കറ്റിെൻറ പ്രതിരോധ ദുർഗമായ എലൗനി എൻഗംപൗരു ഫോമിലേക്ക് തിരിച്ചെത്തിയത് കൊച്ചിക്ക് വിനയായി. ക്യാപ്റ്റൻ ജെറോം വിനീതും അജിത് ലാലും അറ്റാക്കിങ്ങിലും മിന്നിയപ്പോൾ ഇടവേളയിൽ കാലിക്കറ്റ് 8-4ന് മുന്നിലായി. ഇടവേളക്കുശേഷം കൊച്ചി സൂപ്പർ പോയൻറ് നേടിയതും ജെറോമിനെ ഡേവിഡ് ലീ ഒറ്റക്ക് ബ്ലോക്ക് ചെയ്തതുമൊഴിച്ചാൽ കാര്യമായ ട്വിസ്റ്റുണ്ടായില്ല. ജെറോമിെൻറ സ്മാഷിൽ 15-11ന് കാലിക്കറ്റ് ആദ്യ സെറ്റ് ജയിച്ചു.
രണ്ടാം സെറ്റിലും കോഴിക്കോടൻ ടീം അടിച്ചുപൊളിച്ചാണ് തുടങ്ങിയത്. കൊച്ചി നായകൻ ഉക്രപാണ്ഡ്യെൻറ സർവിസ് പിഴവിലൂടെ കന്നി പോയൻറ് നേടിയ കാലിക്കറ്റ് ബ്ലോക്കിങ്ങും സർവും അറ്റാക്കിങ്ങുമായി എല്ലാ മേഖലകളിലും തിളങ്ങി. ജെറോമിെൻറയും ലോട്ട്മാെൻറയും സർവുകളും കിടയറ്റതായി. ഇടവേളക്ക് പിരിയുമ്പോൾ 8-1ന് അനിഷേധ്യ ലീഡിലായിരുന്നു ഹീറോസ്. പിന്നീട് ആന്ദ്രെ പതുകിന് പകരം സുരേഷ് ഖൊവാളും പി. രോഹിതിന് പകരം മുജീബും വന്നിട്ടും കൊച്ചിക്ക് അത്ഭുതം സൃഷ്ടിക്കാനായില്ല. 15-9ന് വിജയം കാലിക്കറ്റിന് തന്നെ.
4-0ത്തിന് മുന്നിലായ ശേഷം എതിരാളികൾക്ക് കുറച്ച് പോയൻറുകൾ വിട്ടുകൊടുത്തെങ്കിലും മൂന്നാം സെറ്റിലും കാലിക്കറ്റിെൻറ പടയോട്ടം തുടർന്നു. കൊച്ചിയുടെ യു.എസ് സൂപ്പർ താരം ഡേവിഡ് ലീയും സെറ്റർ ഉക്രപാണ്ഡ്യനും നിരാശപ്പെടുത്തി. അജിത് ലാലിെൻറയും കാർത്തികിെൻറയും സ്മാഷുകൾ കൊച്ചിയുടെ മുറിവിെൻറ ആഴം കൂട്ടി. 7-11ന് പിന്നിലായ ശേഷം കൊച്ചി 14-14ൽ ഒപ്പം കൂടിയെങ്കിലും എലൗനിയുടെ അടിയിൽ മുന്നാം സെറ്റും മത്സരവും കാലിക്കറ്റ് നേടി. മത്സരം 3-0ത്തിന് ജയിച്ച കാലിക്കറ്റ് നാലും അഞ്ചും സെറ്റുകൾ ജയിച്ച് തൂത്തുവാരാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. കൊച്ചി നാലാം സെറ്റിൽ പൊരുതിയെങ്കിലും 13-15ന് അടിയറവ് പറഞ്ഞു. അവസാന സെറ്റിലും കാലിക്കറ്റ് വിജയഗാഥ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.