ഓസ്റ്റിന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ നാലാം ലോകകിരീടത്തിനൊരുങ്ങുന്ന മെഴ്സിഡസിന്‍െറ ലൂയിസ് ഹാമില്‍ട്ടന് യു.എസ് ഗ്രാന്‍പ്രീയില്‍ കിരീടം. മെഴ്സിഡസിന്‍െറ തന്നെ ജര്‍മന്‍ താരം നികോ റോസ്ബര്‍ഗിനെ രണ്ടാമതാക്കിയാണ് ബ്രിട്ടീഷ് താരം നിര്‍ണായക വിജയം നേടിയത്. കരിയറില്‍ ഈ താരത്തിന്‍െറ 50ാം ജയമാണിത്. ജൂലൈയില്‍ ജര്‍മന്‍ ഗ്രാന്‍പ്രീക്ക് ശേഷം ഹാമില്‍ട്ടന്‍െറ ആദ്യ കിരീടവുമാണ്. റെഡ്ബുള്ളിന്‍െറ ആസ്ട്രേലിയക്കാരന്‍ ഡാനിയല്‍ റിക്യായാര്‍ഡോക്കാണ് മൂന്നാം സ്ഥാനം.
നാലു വട്ടം ജേതാവായിരുന്ന ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാമതായി. മൂന്ന് ഗ്രാന്‍പ്രീ മാത്രം ബാക്കി നില്‍ക്കെ, 326 പോയന്‍റുള്ള റോസ്ബര്‍ഗാണ് മുന്നില്‍. 305 പോയന്‍റാണ് ഹാമില്‍ട്ടന്. അടുത്ത മൂന്ന് മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയാല്‍ റോസ്ബര്‍ഗിന് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ് നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.