ലണ്ടൻ: കോവിഡ് ഇല്ലായിരുന്നെങ്കിൽ ജൂൈല 12ന് രാത്രിയിൽ ഈ വർഷത്തെ വിംബ്ൾഡൺ ജേതാക്കൾ ആരെന്ന ലോകത്തിന് അറിയാമായിരുന്നു. ലോകം കോവിഡിൽ കുടുങ്ങിയതോടെ ജൂൺ 29 മുതൽ ജൂലൈ 12 വരെ നടക്കേണ്ട ചാമ്പ്യൻഷിപ് പൂർണമായും റദ്ദാക്കി. എന്നാൽ, ഫൈനലിെൻറ രാത്രിക്ക് മുേമ്പ താരങ്ങളെ തേടി സംഘാടകരുടെ ആ വാർത്തയെത്തി.
സിംഗ്ൾസ്, ഡബ്ൾസ്, ജൂനിയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി വിംബ്ൾഡണിന് യോഗ്യത നേടിയ 620 താരങ്ങൾക്കായി ഒരു കോടി പൗണ്ട് (94 കോടി രൂപ) വരുന്ന സമ്മാനത്തുക പങ്കുവെച്ച് നൽകുമെന്ന് സംഘാടകരായ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബ്. സിംഗ്ൾസ് മെയിൻ ഡ്രോയിലുള്ള 256 പേർക്ക് 23.72 ലക്ഷം രൂപ വീതവും ( 25,000 പൗണ്ട്), യോഗ്യതാ റൗണ്ടിൽ ഇടം പിടിച്ച 224 കളിക്കാർക്ക് 11.86 ലക്ഷം രൂപ വീതം (12,500 പൗണ്ട്) ലഭിക്കും.
ഡബ്ൾസിൽ യോഗ്യത നേടിയ 120 കളിക്കാർക്ക് 5.93 ലക്ഷവും, വീൽചെയർ ഈവൻറിൽ പങ്കെടുക്കേണ്ട 16 പേർക്ക് 4.74 ലക്ഷവും നൽകും. ടൂർണമെൻറുകൾ റദ്ദാക്കിയപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിസന്ധിയിലായ താഴെ റാങ്കിലുള്ള താരങ്ങൾക്ക് ആശ്വാസകരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.