പാരിസ്: അർജൻറീനയുെട ഗിഡോ പെല്ലക്കെതിരെ അനായാസ ജയവുമായി ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ ഫ്രഞ്ച് ഒാപൺ ടെന്നിസിെൻറ മൂന്നാം റൗണ്ടിൽ കടന്നു. ഒരിക്കൽ പോലും എതിരാളിക്ക് വെല്ലുവിളി ഉയർത്താൻ അവസരംനൽകാതിരുന്ന നദാൽ 6-2, 6-1, 6-1നായിരുന്നു ജയം സ്വന്തമാക്കിയത്.
മൂന്നാം സീഡായ മരിൻ സിലിച്ച് പോളണ്ടിെൻറ ഹ്യൂബർട്ട് ഹർകാഗ്സിനെ 6-2, 6-2, 6-7, 7-5 എന്ന സ്കോറിന് തോൽപിച്ച് മൂന്നാം റൗണ്ടിലെത്തി. ആറാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ ഉറുഗ്വായ്യുടെ പാബ്ലോ ക്യുവാസിനെ തോൽപിച്ചു. സ്കോർ 6-3, 3-6, 7-6, 6-4. കാനഡയുടെ യുവതാരം ഡെന്നിസ് ഷറപലോവും ജയത്തോടെ മുന്നേറിയിട്ടുണ്ട്. വനിതകളിൽ ലോക ഒന്നാം നമ്പർ താരമായ സിമോണ ഹാലെപ് അമേരിക്കയുടെ ടൈലർ ടൗൺസെൻഡിനെ 6-3, 6-1ന് തോൽപിച്ച് മുന്നേറി.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ യൂകി ഭാംഭ്രി-ദിവ്ജി ശരൺ സഖ്യം രണ്ടാം റൗണ്ടിലെത്തി. ഫാബ്രിസ് മാർട്ടിൻ, പുരവ് രാജ എന്നിവരുടെ വെല്ലുവിളി മറികടന്നായിരുന്നു വിജയം. സ്കോർ 6-3, 5-7, 6-4. ഇന്തോ-ഫ്രഞ്ച് സഖ്യമായ രോഹൻ ബൊപ്പണ്ണ-എഡ്വാർഡ് റോജർ വാസലിൻ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.