ലണ്ടൻ: 13 വർഷമായി ഗില്ലസ് മുള്ളർ ഗ്രാൻഡ്സ്ലാം ടെന്നിസിെൻറ കോർട്ടുകളിലുണ്ട്. പക്ഷേ, റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ദ്യോകോവിചും വാണ ലോക ടെന്നിസിെൻറ പടിപ്പുറത്തായിരുന്നു ഇൗ ലക്സംബർഗുകാരൻ. പക്ഷേ, വിംബ്ൾഡണിലെ സെൻറർ കോർട്ടിൽ തിങ്കളാഴ്ച രാത്രി ചരിത്രം മാറി. രണ്ട് വിംബ്ൾഡൺ ഉൾപ്പെടെ 15 ഗ്രാൻഡ്സ്ലാം നേടിയ റാഫേൽ നദാലിെന മാരത്തൺ പോരാട്ടത്തിലൂടെ പുറത്താക്കി 34കാരൻ ജയൻറ് കില്ലറായി മാറി.
വെറുമൊരു അട്ടിമറികൊണ്ടല്ല ഗില്ലസ് മുള്ളർ കറുത്ത കുതിരയായത്. ഫ്രഞ്ച് ഒാപൺ ചാമ്പ്യനായെ ത്തിയ നദാലിനുമേൽ പ്രീക്വാർട്ടറിൽ ആദ്യ രണ്ട് സെറ്റും ജയിച്ച മുള്ളർ അട്ടിമറിയുടെ ആദ്യ സൂചന നൽകി. എന്നാൽ, പരിചയ സമ്പത്തിെൻറ കരുത്തിൽ തിരിച്ചെത്തിയ നദാൽ അടുത്ത രണ്ട് സെറ്റ് ജയിച്ച് പോരാട്ടം 2^2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാക്കി. കളി നിർണായകമായ അഞ്ചാം സെറ്റിലേക്ക്. മാറിമറിഞ്ഞ വിജയസാധ്യതകൾ. പക്ഷേ, പോരാളിക്കൊത്ത എതിരാളിയെപോലെ മുള്ളർ നദാലിെൻറ വിറപ്പിച്ചു. ഒടുവിൽ ജയം മുള്ളർക്കൊപ്പം. അവസാന സെറ്റ് 95 മിനിറ്റ് വരെ നീണ്ടു. സ്കോർ: 6-3, 6-4, 3-6, 4-6, 15-13. നാലേമുക്കാൽ മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങിൽ 16ാം നമ്പറുകാരനായ മുള്ളർ നാലാം സീഡ് നദാലിെൻറ വിംബ്ൾഡൺ മോഹം അട്ടിമറിച്ചത്.
എന്നും ഒന്നും രണ്ടും റൗണ്ടിൽ പുറത്താകാൻ വിധിക്കപ്പെട്ട മുള്ളർ ഇതിനുമുമ്പ് ഒരു തവണ മാത്രമേ ഗ്രാൻഡ്സ്ലാം ക്വാർട്ടറിൽ കടന്നിട്ടുള്ളൂ. 2008 യു.എസ് ഒാപണിൽ. അതിനുശേഷവും ആദ്യ റൗണ്ടുകളിൽ പോരാട്ടമവസാനിപ്പിച്ച് മടങ്ങി. കഴിഞ്ഞ ഫ്രഞ്ച് ഒാപണിലും കഥ വ്യത്യസ്തമായിരുന്നില്ല. പക്ഷേ, ഇക്കുറി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ നദാലിനെ വീഴ്ത്തിയപ്പോൾ പ്രതിഭയുടെ മിന്നൽ ദൃശ്യവും വിരിഞ്ഞു. ആധികാരികമായിരുന്നു ജയം. നദാലിനെതിരെ പായിച്ചത് 30 എയ്സുകളും 95 വിന്നേഴ്സും. പരിചയ സമ്പന്നനായ നദാലാവെട്ട 23 എയ്സും 77 വിന്നേഴ്സിലുമൊതുങ്ങി.
എതിരാളിയുടെ തളരാത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചാണ് നദാൽ കോർട്ട് വിട്ടത്. ‘ഉജ്ജ്വലമായിരുന്നു മത്സരം. എെൻറ പരമാവധി പ്രകടനം പുറത്തെടുത്തു. പക്ഷേ, ഇത് എതിരാളിയുടെ ദിനമായിരുന്നു’’ ^ആവേശത്തോടെ പിന്തുണച്ച ആരാധകരോട് നന്ദിയോടെ നദാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.