പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസ് ടൂർണമെൻറ് പുരുഷവിഭാഗത്തിൽ മുൻനിര താരങ്ങളായ സ്പെയിനിെൻറ റാഫേൽ നദാലും സ്വിറ്റ്സർലൻഡിെൻറ റോജർ ഫെഡററും പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ വനതികളിൽ രണ്ടാം സീഡ് ചെക്ക് റിപ ്പബ്ലികിെൻറ കരോലിന പ്ലിസ്കോവ മൂന്നാം റൗണ്ടിൽ ഇടറിവീണു.
ഫ്രഞ്ച് ഒാപണിൽ 12ാം കിരീടം തേടുന്ന നിലവിലെ ചാമ്പ്യൻകൂടിയായ രണ്ടാം സീഡായ നദാൽ ബെൽജിയത്തിലെ 27ാം സീഡ് ഡേവിഡ് ഗോഫിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ 6-1, 6-3, 6-3ന് തകർത്തത്. മൂന്നാം സീഡായ ഫെഡറർ 6-3, 6-1, 7- 6ന് സീഡില്ലാതാരം നോർേവയുടെ കാസ്പർ റൂഡിനെയാണ് തോൽപിച്ചത്. അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരിൽ 31ാം സീഡ് സെർബിയയുടെ ലാസ്ലോ ഡെറെയെ മറികടന്ന ഏഴാം സീഡ് ജപ്പാെൻറ കെയ് നിഷികോരിയുടേതായിരുന്നു മൂന്നാം റൗണ്ടിലെ പൊരുതി നേടിയ വിജയം. സ്കോർ: 6-4, 6-7, 6-3, 4-6, 8-6.
ക്രൊയേഷ്യയുടെ 31ാം സീഡുകാരി പെട്ര മാറ്റിച് ആണ് 6-3, 6-3ന് പ്ലിസ്കോവയെ മലർത്തിയടിച്ചത്. ഒമ്പതാം സീഡ് യുക്രെയ്നിെൻറ എലീന സ്വിറ്റോലിനയെ 19ാം സീഡ് ജർമനിയുടെ ഗർബിൻ മുഗുരുസ 6-3, 6-3ന് തോൽപിച്ചു. 12ാം സീഡ് ലാത്വിയയുടെ അനസ്താസ്യ സെവസ്റ്റോവ 7-6, 4-6, 11 -9ന് ബെൽജിയത്തിെൻറ എലീസെ മെർടെൻസിനെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.