പാരിസ്: കളിമൺ കോർട്ടുകളുടെ സുൽത്താൻ റാഫേൽ നദാലിന് ഫ്രഞ്ച് ഒാപണിൽ ജയത്തോടെ തുടക്കം. ആദ്യ റൗണ്ടിൽ ജർമൻ ക്വ ാളിഫയർ താരമായ യാനിക് ഹാൻഫ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം കീഴടക്കിയാണ് നദാൽ കുതിപ്പിന് തുടക്കം കുറിച്ചത്. സ്കോർ: 6-2, 6-1, 6-3. കരിയറിലെ12ാം ഫ്രഞ്ച് ഒാപൺ ലക്ഷ്യമിടുന്ന നദാലിന് ഒന്നാം സെറ്റിൽ പതുക്കെയായിരുന്നു തുടക്കം.
നാലു തവണ ബ്രേക്ക്പോയൻറ് സേവ്ചെയ്തായിരുന്നു സെറ്റ് പിടിച്ചത്. എന്നാൽ, പിന്നീടുള്ള സെറ്റുകളിൽ പൂർണ മേധാവിത്വത്തോടെ മത്സരം സ്വന്തമാക്കി. നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചും ജയത്തോടെ തുടക്കംകുറിച്ചു. പോളണ്ടിെൻറ ഹുബർട്ട് ഹുർകാസിനെതിരെ നേരിട്ടുള്ള സെറ്റിനായിരുന്നു ജയം. സ്കോർ: 6-2, 6-2, 6-2. അതേസമയം, വനിത സിംഗ്ൾസിൽ അട്ടിമറി തുടരുന്നു. 2018ലെ ആസ്ട്രേലിയൻ ഒാപൺ ജേതാവും മുൻ ഒന്നാം നമ്പറുമായ കരോലിൻ വോസ്നിയാകിയെ 68ാം റാങ്കുകാരിയായ വെറോണിക കുദർമെറ്റോവ അട്ടിമറിച്ചു.
ആദ്യ സെറ്റിൽ ഒരു പോയൻറു പോലും കൈവിടാതെ ജയിച്ച വോസ്നിയാകി പിന്നീട് തരിപ്പണമായി. 0-6, 6-3, 6-3 സ്കോറിനായിരുന്നു 22 കാരിയായ പോളിഷുകാരിയുടെ ജയം. നാലാം നമ്പറുകാരിയായ കികി ബെർടൻസ്, സ്റ്റാൻ വാവ്റിങ്ക എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ ദിനം നടന്ന അങ്കത്തിൽ ഏഴ് ഗ്രാൻഡ്സ്ലാമിനുടമയായ വീനസ് വില്യംസിനെ വീഴ്ത്തി യുക്രെയ്െൻറ എലിന സ്വിറ്റോലിന രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ: 6-3, 6-3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.