ബ്രിസ്ബേന്‍: ആസ്ട്രേലിയന്‍ ഓപണിനു മുമ്പായി നടന്ന ബ്രിസ്ബേന്‍ ഓപണില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് ചാമ്പ്യന്‍. പുരുഷ സിംഗ്ള്‍സില്‍ ലോക അഞ്ചാം നമ്പര്‍ കൂടിയായ ജപ്പാന്‍െറ കെ നിഷികോറിയെ മൂന്നു സെറ്റ് മത്സരത്തില്‍ കീഴടക്കി. സ്കോര്‍ 6-2, 2-6, 6-3. രണ്ടു വര്‍ഷത്തിനിടെ ദിമിത്രോവിന്‍െറ ആദ്യ എ.ടി.പി കിരീടമാണിത്. കളിശൈലികൊണ്ട് റോജര്‍ ഫെഡററെ പിന്തുടരുന്ന ദിമിത്രോവ് ആരാധകരുടെ ‘ബേബി ഫെഡറര്‍’ ആയാണ് അറിയപ്പെടുന്നത്. വനിത സിംഗ്ള്‍സില്‍ ചെക്ക് റിപ്പബ്ളിക്കിന്‍െറ കരോലിന പ്ളിസ്കോവക്കാണ് കിരീടം. ഫൈനലില്‍ ഫ്രഞ്ച് താരം അലിസ് കോര്‍നെറ്റിനെ 6-0, 6-3 സ്കോറിന് തോല്‍പിച്ചാണ് പ്ളിസ്കോവ കിരീടമണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.