ന്യൂയോര്‍ക്: രണ്ടാം ദിനത്തില്‍ പ്രമുഖ പുരുഷ, വനിതാ താരങ്ങളെല്ലാം യു.എസ് ഓപണ്‍ ഗ്രാന്‍ഡ്സ്ളാം ടെന്നിസിന്‍െറ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുന്‍ ചാമ്പ്യനും രണ്ടാം സീഡുമായ സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍, അതേ നാട്ടുകാരനായ സ്റ്റാനിസ്ളാവ് വാവ്റിങ്ക എന്നീ മുന്‍നിര താരങ്ങള്‍ പുരുഷ വിഭാഗത്തില്‍ അനായാസം രണ്ടാം റൗണ്ടിലത്തെിയപ്പോള്‍ വനിതകളില്‍ രണ്ടാം സീഡ് റുമേനിയന്‍ താരം സിമോണ ഹാലെപ്, നാലാം സീഡഫെഡറര്‍, മറെ മുന്നോട്ട്യ ഡെന്മാര്‍ക്കിന്‍െറ കരോളിന്‍ വോസ്നിയാക്കി എന്നിവര്‍ക്കും ഒന്നാം റൗണ്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു.
നാലു സെറ്റ് നീണ്ട കഠിനപോരാട്ടത്തിനൊടുവിലാണ് ബ്രിട്ടന്‍െറ ആന്‍ഡി മറെക്ക് മുന്നേറാനായത്. അര്‍ജന്‍റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം ലിയനാര്‍ഡോ മേയര്‍ ആണ് ആദ്യ റൗണ്ടില്‍ റോജര്‍ ഫെഡററുടെ ഇരയായത്. 6^1, 6^2, 6^2 സ്കോറിന് ഒരു മണിക്കൂറും 17 മിനിറ്റുംകൊണ്ട് സ്വിസ് മാസ്റ്റര്‍ ജയിച്ചുകയറി. ആസ്ട്രേലിയയുടെ നിക് കിര്‍ഗിയോസില്‍നിന്ന് നന്നായി പരീക്ഷണം ഏറ്റുവാങ്ങിയ ആന്‍ഡി മറെ 7^5, 6^3, 4^6, 6^1 സ്കോറിനാണ് ഒന്നാം റൗണ്ട് അതിജീവിച്ചത്. അഞ്ചാം സീഡ് വാവ്റിങ്കക്ക് സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസായിരുന്നു എതിരാളി. 7^5, 6^4, 7^6(8^6)ന് ജയം വാവ്റിങ്കക്കൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.