ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം ടെന്നിസ് താരം സാനിയ മിര്‍സ ഏറ്റുവാങ്ങി. ദേശീയ കായികദിനമായ ഇന്ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സാനിയ പുരസ്കാരം ഏറ്റുവാങ്ങി. മലയാളികളായ ഇന്ത്യന്‍ ഹോക്കി വൈസ് ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് അര്‍ജുന പുരസ്കാരവും, മുന്‍ ഇന്ത്യന്‍ വോളിബാള്‍ ക്യാപ്റ്റന്‍ ടി.പി. പത്മനാഭന്‍ നായര്‍ ധ്യാന്‍ചന്ദ് പുരസ്കാരവും ഏറ്റുവാങ്ങി. 17 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചത്. ഖേല്‍രത്നക്ക് 7.5 ലക്ഷവും, അര്‍ജുനക്ക് അഞ്ചു ലക്ഷവുമാണ് സമ്മാനം. കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടക്കമുള്ള കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങിനെ ത്തിയിരുന്നു. ലിയാണ്ടര്‍ പേസിനു ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് സാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.