യു.എസ് ഓപണ്‍: സെറീനക്കും ദ്യോകോവിചിനും സീഡ്

ന്യൂയോര്‍ക്: 27 വര്‍ഷത്തെ ഇടവേളക്കുശേഷം ലോകടെന്നിസിലെ ആദ്യ കലണ്ടര്‍ സ്ളാമിനുടമയാവാനൊരുങ്ങുന്ന സെറീന വില്യംസിന് യു.എസ് ഓപണില്‍ ടോപ് സീഡ്. പുരുഷ വിഭാഗത്തില്‍ നൊവാക് ദ്യോകോവിചാണ് ഒന്നാം സീഡ്. ഗ്രാന്‍ഡ്സ്ളാം സീസണിലെ അവസാന പോരാട്ടമായ യു.എസ് ഓപണിന് ഈമാസം 31ന് തുടക്കം കുറിക്കും. ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, വിംബ്ള്‍ഡണ്‍ എന്നിവയില്‍ കിരീടമണിഞ്ഞാണ് സെറീന 1988നുശേഷം ആദ്യ കലണ്ടര്‍ സ്ളാമിനുടമയാവാനൊരുങ്ങി സ്വന്തം നാട്ടില്‍ റാക്കറ്റേന്തുന്നത്. 2014 ഫ്രഞ്ച് ഓപണ്‍ ഫൈനലിസ്റ്റ് റുമേനിയയുടെ സിമോണ ഹലെപാണ് രണ്ടാം സീഡ്. റഷ്യയുടെ മരിയ ഷറപോവ മൂന്നും കഴിഞ്ഞ യു.എസ് ഓപണ്‍ ഫൈനലിസ്റ്റ് ഡെന്മാര്‍ക്കിന്‍െറ കരോലിന്‍ വോസ്നിയാകി നാലും സീഡാണ്.
പുരുഷ വിഭാഗത്തില്‍ അഞ്ചുതവണ കിരീടമണിഞ്ഞ റോജര്‍ ഫെഡററാണ് രണ്ടാം സീഡ്. ബ്രിട്ടന്‍െറ ആന്‍ഡി മറെ മൂന്നും ജപ്പാന്‍െറ കി നിഷികോരി നാലും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്ക അഞ്ചും സീഡില്‍ മത്സരിക്കും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.