തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ കിരീടം തിരുവനന്തപുരം നിലനിർത്തി. വാട്ടർ പോളോയിലും തിരുവനന്തപുരം തന്നെയാണ് ജേതാക്കൾ. നാലുദിവസമായി വിമല കോളജ് അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 18 മീറ്റ് െറക്കോഡുകളാണ് പിറന്നത്. പങ്കെടുത്ത ഇനങ്ങളിലെല്ലാം െറക്കോഡ് നേട്ടത്തോടെ സ്വർണം നേടിയ എറണാകുളം ജില്ലയിലെ ആരോൺ ജെ. തോമസും പി.ജെ. ജഗന്നാഥനും മേളയുടെ താരങ്ങളായി.
13 പേർ ട്രിപ്പിൾ സ്വർണം നീന്തിയെടുത്തു. 76 സ്വർണവും 67 വെള്ളിയും 57 വെങ്കലവുമടക്കം 698 പോയൻറാണ് തിരുവനന്തപുരം നേടിയത്. ആതിഥേയരായ തൃശൂർ 140 പോയേൻറാടെ രണ്ടാം സ്ഥാനത്തെത്തി. ആറ് സ്വർണവും 20 വെള്ളിയും 24 വെങ്കലവുമാണ് സമ്പാദ്യം. 13 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി 111 പോയേൻറാടെ എറണാകുളമാണ് മൂന്നാമതെത്തിയത്. എട്ട് സ്വർണ നേട്ടത്തോടെ 79 പോയൻറുമായി കോട്ടയം നാലാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.