കോഴിക്കോട്: ഫെബ്രുവരിയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് നടത്തിപ്പിലെ വരവുചെലവ് കണക്കുകളുടെ സൂക്ഷ്മപരിശോധനക്കായി വെള്ളിയാഴ്ച ചേർന്ന പ്രേത്യക സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട വിവിധ കരാറുകളുടെയും മറ്റും രേഖകൾ ഹാജരാക്കാൻ സംഘാടകർക്ക് കഴിയാതിരുന്നതോടെയാണ് യോഗം പിരിയേണ്ടിവന്നത്.
വരവുചെലവ് കണക്കുകളിലെ രേഖകൾ പലയിടത്താണെന്നും ബുധനാഴ്ചയോടെ ഹാജരാക്കുമെന്നുമാണ് അറിയിച്ചത്. ബുധനാഴ്ച വീണ്ടും യോഗം ചേരും. ചാമ്പ്യൻഷിപ് അവസാനിച്ച് എട്ടുമാസം പിന്നിട്ടിട്ടും കൃത്യമായ വരവുചെലവ് കണക്കുകൾ ഹാജരാക്കാനാകാതെ സംഘാടകർ വിയർക്കുകയാണ്. പണമിടപാടിെൻറയും മറ്റും കൃത്യമായ വിവരം ലഭ്യമാക്കി സംശയനിഴലിൽനിന്ന് രക്ഷനേടാനുള്ള അവസാന അവസരമാകും ബുധനാഴ്ചത്തെ യോഗം.
എട്ടുമാസം കഴിഞ്ഞിട്ടും വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന പരാതികൾക്കിടെയാണ് കണക്ക് പരിശോധിക്കാനും മറ്റും പ്രേത്യക സമിതി യോഗം ചേർന്നത്. സംഘാടക സമിതി ചെയർമാനായിരുന്ന എം. മെഹബൂബ് കൺവീനറായ സമിതിയാണ് കണക്കുകളിലെ ‘കളികൾ’ പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ 27ന് കോഴിക്കോട്ട് നടന്ന വരവു ചെലവ് കണക്ക് അവതരണം അലേങ്കാലമായതിനെ തുടർന്നാണ് ആറംഗ സമിതി രൂപവത്കരിച്ചത്.
നിലവിലെ കണക്ക് നോക്കിയാൽ പോരേയെന്ന നിലപാടായിരുന്നു വെള്ളിയാഴ്ചത്തെ യോഗത്തിൽ കൺവീനറുടേത്. ഇതിനെ സമിതി അംഗങ്ങൾ എതിർത്തു. േദശീയ ചാമ്പ്യൻഷിപ്പിെൻറ ട്രഷററെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തെൻറ കൈയിൽ രേഖകളില്ലെന്നും അഖിലേന്ത്യ ഭാരവാഹി കൂടിയായ പ്രമുഖൻ തന്ന കണക്കാണെന്നുമാണ് ട്രഷററുടെ നിലപാട്.
ദേശീയ വോളി ചാമ്പ്യൻഷിപ്പിെൻറ കണക്കുകളിൽ വ്യക്തതയില്ലാഞ്ഞിട്ടും ഇതേ ട്രഷററുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് നടത്തുന്നതിനെതിരെയും ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.