കോഴിക്കോട്: കായികസംഘടനകളിലെ രാഷ്ട്രീയത്തിനും െകടുകാര്യസ്ഥതക്കും മൂക്കു കയറിടാൻ കെൽപുള്ള ദേശീയ കായിക നയത്തിെൻറ കരടിന് അകാലചരമം. ഇന്ത്യൻ ഒളിമ്പിക് അ സോസിയേഷനടക്കമുള്ള (ഐ.ഒ.എ) സംഘടനകൾക്ക് ‘കണ്ണിലെ കരടാ’യതിനാലാണ് കായികരംഗത് ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമായിരുന്ന നയം പുതുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പുതിയ നയം തയാറാക്കാൻ ഏഴംഗസമിതിയെ നിയമിക്കും. റിട്ട. ഹൈകോടതി ജഡ്ജിയായിരിക്കും പുതിയ സമിതിയുടെ അധ്യക്ഷൻ. നിലവിലെ സമിതിയിെല ചില അംഗങ്ങൾ പുതിയ സമിതിയിലുമുണ്ടാകും. ഇതുസംബന്ധിച്ച് കായികമന്ത്രാലയം അംഗങ്ങൾക്ക് അറിയിപ്പ് നൽകി.
കായിക സെക്രട്ടറിയും സായ് ഡയറക്ടറുമായിരുന്ന ഇഞ്ചട്ടി ശ്രീനിവാസിെൻറ നേതൃത്വത്തിൽ മലയാളി അത്ലറ്റ് അഞ്ജു ബോബി ജോർജ്, ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ബാഡ്മിൻറൺ ഇതിഹാസം പ്രകാശ് പദുക്കോൺ തുടങ്ങി എട്ട് പേരാണ് ‘2017 കരട് നയം’ ഉണ്ടാക്കിയത്.
കായികസംഘടനകളിൽ ഭാരവാഹികളായി മന്ത്രിമാർക്കും എം.എൽ.എക്കും എം.പിമാർക്കും പ്രവേശനം നൽകുന്നതിൽ കരട് നയത്തിൽ കർശനവ്യവസ്ഥകളുണ്ടായിരുന്നു. അന്നത്തെ മന്ത്രാലയവും ഈ നയത്തോട് യോജിച്ചിരുന്നു. കായികവകുപ്പിലൊഴികെയുള്ള മന്ത്രിമാർക്ക് ഫെഡറേഷനുകളുടെ ഭാരവാഹിയാകാമെന്ന സമിതി നിർദേശം മന്ത്രാലയം തിരിച്ചയച്ചിരുന്നു. മന്ത്രിമാർ ആരും സംഘടന ഭാരവാഹികളാകാൻ പാടില്ലെന്നായിരുന്നു അന്നത്തെ മന്ത്രി വിജയ് ഗോയലിെൻറയും കായിക മന്ത്രാലയത്തിെൻറയും നിലപാട്.
സർക്കാർ ഉദ്യോഗസ്ഥർക്ക് നാല് വർഷത്തിൽ കൂടുതൽ കാലം ഭാരവാഹിയാകാൻ പാടില്ലെന്ന നിർദേശവും മന്ത്രാലയം കരട് നയ സമിതിക്ക് തിരിച്ചയച്ചതും ശ്രേദ്ധയമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരാരും ഭാരവാഹിയാകേണ്ടെന്നായിരുന്നു സർക്കാർ പറഞ്ഞത്. ഈ തിരുത്തലുകൾ വരുത്തി കരട് നയം മന്ത്രാലയത്തിന് സമർപ്പിക്കുകയും നിയമമാക്കാൻ ശ്രമം നടക്കുകയും െചയ്യുന്നതിനിടയിലാണ് ഐ.ഒ.എ കഴിഞ്ഞദിവസം എതിർത്തതും കായികമന്ത്രി കിരൺ റിജിജു അവർക്ക് അനുകൂലമായ നിലപാടെടുത്തതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.