കോഴിക്കോട്: അർജുന അവാർഡ് ജേതാക്കളായ മലയാളി വോളിബാൾ താരങ്ങളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച കേരള വോളിബാൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ താരങ്ങളുടെ പ്രതിഷേധം. രാജ്യത്തിെൻറ യശസ്സുയർത്തിയ താരങ്ങളെ അപമാനിച്ച നാലകത്ത് ബഷീർ വോളിബാൾ അസോസിയേഷൻ സെക്രട്ടറിസ്ഥാനം രാജിവെക്കണമെന്ന് കൊച്ചിയിൽ യോഗം ചേർന്ന താരങ്ങൾ ആവശ്യപ്പെട്ടു.
അസോസിയേഷൻ തലപ്പത്ത് മുൻ താരങ്ങളിലൊരാളെ നിയമിക്കണെമനും യോഗം ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻതാരങ്ങളായ രാജ്വിനോദ്, എസ്.എ. മധു, ടോം ജോസഫ്, ആർ. രാജീവ് എന്നിവർക്കൊപ്പം നിലവിലെ കേരള ടീമംഗങ്ങളും യോഗത്തിൽ പെങ്കടുത്തു. പ്രസ്താവനയിൽ വോളിബാൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷനും പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സെക്രട്ടറിയുമായി സംസാരിക്കാൻ കിഷോർ കുമാർ, ടോം ജോസഫ് തുടങ്ങിയവരടങ്ങിയ നാലംഗ സമിതിയെ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷൻ നിേയാഗിച്ചു.
കിഷോർകുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റിന് കമൻറായാണ് നാലകത്ത് ബഷീർ പ്രതികരിച്ചത്. അർജുന അവാർഡ് കിട്ടാൻ സംസ്ഥാന അസോസിയേഷെൻറ കാലുനക്കുന്നു എന്ന തരത്തിലായിരുന്നു കോളജ് അധ്യാപകൻകൂടിയായ ബഷീറിെൻറ പ്രതികരണം. പ്രസ്താവനക്കെതിരെ കെ.സി. ഏലാമ്മ, സാലി ജോസഫ് തുടങ്ങിയ അർജുന അവാർഡ് ജേതാക്കൾ രംഗെത്തത്തിയിരുന്നു. അതിനിടെ, ബഷീറിെൻറ മോശം വാക്പ്രയോഗത്തിൽ ഇന്ത്യൻ വോളിബാൾ ഫെഡറേഷൻ പ്രസിഡണ്ടിെൻറ പേരിൽ മാപ്പുചോദിക്കുന്നതായി കർണാടക വോളിബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി നന്ദകുമാർ പറഞ്ഞു.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.