കൊച്ചി: കസാഖ്സ്താനിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓപൺ വിഭാഗം സ്ക്വാട്ട് വിഭാഗത്തിൽ സ്വർണ മെഡലോടെ ഒന്നാമതെത്തി രാജ്യത്തിന് അഭിമാനമായി മാറിയ കൊച്ചിക്കാരി ലിബാസ് സാദിഖ് നാട്ടിൽ തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, അമിതമായ വിജയാഘോഷങ്ങൾക്കോ വിശ്രമത്തിനോ ഇടകൊടുക്കാതെ, തെൻറ മറ്റൊരു വലിയ സ്വപ്നം പൂർത്തിയാക്കാനുള്ള ചുവടുകളുമായി അവർ ഓടിയത് തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായിരുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ലിബാസ് ദീർഘശ്വാസം വിട്ടത്.
എറണാകുളം കലൂരിൽ താമസിക്കുന്ന ഒരേസമയം വീട്ടമ്മയും ബിസിനസുകാരിയുമായ, രണ്ട് പെൺകുട്ടികളുടെ മാതാവായ ലിബാസ് സ്വദേശമായ തൊടുപുഴയിലെ കോളജിൽ പഠിക്കുന്ന കാലത്താണ് വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കും അതിലൂടെ പവർലിഫ്റ്റിലേക്കും രംഗപ്രവേശം െചയ്തത്. മൂന്നുതവണ പവർലിഫ്റ്റിൽ ദേശീയചാമ്പ്യനായി. 21ാം വയസ്സിൽ സിനിമ നിർമാതാവും ബിസിനസുകാരനുമായ സാദിഖ് അലിയെ വിവാഹം ചെയ്ത് കൊച്ചിയിലെത്തിയതോടെ ഭാരോദ്വഹനവും പവർ ലിഫ്റ്റിങുമെല്ലാം പതിയെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീടൊരിക്കലും തിരിച്ചുവരവു പ്രതീക്ഷിച്ചില്ലെങ്കിലും മക്കൾ വലുതായതോടെ ഭർത്താവിെൻറ സ്നേഹപൂർണമായ നിർബന്ധത്തിനുവഴങ്ങി 2017ൽ വീണ്ടും കളത്തിലിറങ്ങി. മക്കളായ ഹന്ന ഫാത്തിമയും റിദ മിനാലും പ്രോത്സാഹനവുമായി ഒപ്പം നിന്നു. അങ്ങനെയാണ് ഇടുക്കി മുരിക്കാശ്ശേരിയിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലൂടെ കസാഖ്സ്താനിലേക്ക് വിമാനം കയറുന്നത്.
താങ്ങാനാവാത്ത ശൈത്യമുൾെപ്പടെ പ്രതികൂല സാഹചര്യമേറെയുണ്ടായിരുന്നെങ്കിലും സ്വർണമെഡൽ നേടി രാജ്യത്തിെൻറ അഭിമാനം കാക്കുകയെന്ന ചിന്ത മാത്രമാണ് മത്സരിക്കുമ്പോൾ ഉള്ളിലുണ്ടായിരുന്നതെന്ന് ലിബാസ് പറയുന്നു. 84 കിലോ ഭാരമുള്ളവരുടെ ഇനത്തിൽ 155 കിലോ സ്ക്വാട്ട് ചെയ്താണ് ഈ 33കാരി സ്വർണം കൊയ്തത്. ഇതിനായി ഓരോ ദിവസവും രണ്ടരമണിക്കൂറിലേറെ പരിശീലനം നടത്തി. മുൻ താരം കൃഷ്ണകുമാറാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.