ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏഴുകോടി രൂപ വിലയുള്ള ഒരുചോദ്യം ഉണ്ടെങ്കിൽ ഊണിലും ഉറക്കത്തിലും കളിയെകുറിച്ച് ചിന്തിക്കുന്ന ആരാധകനേ ഉത്തരം നൽകാൻ സാധിക്കൂ. അമിതാഭ ് ബച്ചൻ അവതരിപ്പിക്കുന്ന ‘കോൻ ബനേഗ ക്രോർപതി’യുടെ 11ാം സീസണിൽ ഒരുകോടി രൂപനേടി ഏഴുകോടിയിലേക്ക് കുതിക്കുകയായിരുന്ന ബിഹാറിലെ ഹാജിപുർ സ്വദേശിയായ അജിത് കുമാറിെൻറ പ്രതീക്ഷകൾ ക്ലീൻ ബൗൾഡാക്കി ആ ചോദ്യം.
ചോദ്യം ഇതാണ്. ഒരേ ദിവസം രണ്ട് വ്യത്യസ്ത അന്തരാഷ്ട്ര മത്സരങ്ങളിൽനിന്നായി രണ്ട് ട്വൻറി20 അർധശതകങ്ങൾ സ്വന്തമാക്കിയ ആദ്യ താരം ആര്?. നവ്റോസ് മംഗൾ, മുഹമ്മദ് ഹഫീസ്, മുഹമദ് ഷഹ്സാദ്, ശാകിബുൽ ഹസൻ എന്നീ പേരുകളാണ് അജിത്തിന് മുന്നിൽ ഓപ്ഷനുകളായി വന്നത്. ലൈഫ്ലൈനുകൾ തീർന്നതിനാൽ ആകെ കുഴക്കുന്ന ചോദ്യത്തിനു മുന്നിൽ ആയുധംവെച്ച് കീഴടങ്ങിയ അജിത്ത് ഉത്തരം തെറ്റിക്കാൻ നിൽക്കാതെ ഒരു േകാടിയുമായി മടങ്ങാൻ തീരുമാനിച്ചു.
ഉത്തരം ഊഹിച്ച് പറയാൻ ബച്ചൻ ആവശ്യപ്പെട്ടപ്പോൾ അജിത്ത് നവ്റോസ് മംഗൾ എന്ന് ഉത്തരം നൽകി. എന്നാൽ, ഉത്തരം തെറ്റി. അഫ്ഗാനിസ്താെൻറ വെടിക്കെട്ട് ഓപണർ മുഹമദ് ഷെഹ്സാദാണ് ഏഴുകോടി രൂപ വിലവരുന്ന ചോദ്യത്തിെൻറ ഉത്തരം. 2017ൽ അസോസിയേറ്റ് രാഷ്ട്രങ്ങൾക്കായി യു.എ.ഇയിൽ നടത്തിയ ഡെസേർട്ട് ട്വൻറി20യിലാണ് ഷഹ്സാദ് നേട്ടം സ്വന്തമാക്കിയത്. ടൂർണമെൻറിെൻറ സെമി, ഫൈനൽ മത്സരങ്ങൾ ദുൈബ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരേ ദിവസമാണ് നടന്നത്. സെമിയിൽ ഒമാനെതിരെ 60 പന്തിൽ 80റൺസും ഫൈനലിൽ അയർലൻഡിനെതിരെ 40 പന്തിൽ ഫിഫ്റ്റിയടിച്ചും ഷഹ്സാദ് ടീമിനെ കിരീടമണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.