തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിെൻറ 2018ലെ ജി.വി. രാജ അവാർഡ് അത്ലറ്റ് മുഹമ്മ ദ് അനസിനും ബാഡ്മിൻറൻ താരം പി.സി. തുളസിക്കും സമ്മാനിക്കും. ഇതടക്കം 2018ലെ കായിക അവാർഡു കൾ മന്ത്രി ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടം മുഹമ്മദ് അനസിനെയും ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡലും യൂബർ കപ്പിലെ നേട്ടവും തുളസിയെയും പുരസ്കാരത്തിന് പരിഗണിക്കുന്നതിൽ നിർണായകമായി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലോങ്ജംപ് പരിശീലകൻ ടി.പി. ഔസേപ്പിനാണ്. രണ്ടു ലക്ഷം രൂപയാണ് അവാർഡ് തുക. മികച്ച പരിശീലകനുള്ള അവാർഡ് ഫുട്ബാൾ കോച്ച് സതീവൻ ബാലനാണ്. 13 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച ടീമിനെ വാർത്തെടുത്തത് സതീവൻ ബാലനാണ്. ലക്ഷം രൂപയാണ് അവാർഡ് തുക. കോളജ് തലത്തിലെ കായികാധ്യാപകനുള്ള അവാർഡ് കണ്ണൂർ എസ്.എൻ കോളജിലെ ഡോ. കെ. അജയകുമാറിന് ലഭിക്കും.
മറ്റ് അവാർഡുകൾ: സ്പോർട്സ് ഹോസ്റ്റൽ സ്കൂൾ പെൺകുട്ടികൾ: കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമിയിലെ അത്ലറ്റ് സാന്ദ്ര ബാബു. സ്പോർട്സ് ഹോസ്റ്റൽ കോളജ് തലം: നിബിൻ ബൈജു(ക്രൈസ്റ്റ് കോളജ്), വി.കെ. വിസ്മയ (കോതമംഗലം എം.എ കോളജ്). സ്കൂൾതല കായിക അധ്യാപകൻ: കെ. സുരേന്ദ്രൻ (പാലക്കാട് മാത്തൂർ സി.എഫ്.ഡി.എച്ച്്. എസ്) മികച്ച കായികനേട്ടം കൈവരിച്ച കോളജ്: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. സ്കൂൾ. പുല്ലൂരംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ. കായികമേഖലയെ കുറിച്ച പുസ്തകം: ബി.ടി. സിജിൻ, ഡോ. ആർ. ഇന്ദുലേഖ എന്നിവർ രചിച്ച ‘ഒരു ഫുട്ബാൾ ഭ്രാന്തെൻറ ഡയറി’. ദൃശ്യ മാധ്യമം: ജോബി ജോർജ് (ഏഷ്യാനെറ്റ് ന്യൂസ്) അച്ചടി മാധ്യമം: തോമസ് വർഗീസ് (ദീപിക). ഫോട്ടോഗ്രഫി: ജഗത് ലാൽ (ദേശാഭിമാനി)
പ്രത്യേക പുരസ്കാരങ്ങൾ: അപർണ ബാലൻ (ബാഡ്മിൻറൺ), ദീപക് ധർമടം (24 ന്യൂസ്), തേവര എസ്.എച്ച് കോളജിലെ കായിക അധ്യാപകൻ ഡോ. കെ.എ. രാജു, സ്പോർട്സ് ലേഖകൻ എം.എം. ജാഫർ ഖാൻ. (10001 രൂപ). സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ അടക്കമുള്ളവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.