റോഡ്രിഗസ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്

മഡ്രിഡ്: റയൽ മഡ്രിഡിെൻറ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്. കൂടുമാറ്റം സംബന്ധിച്ച്  ഇരു ക്ലബുകളും ധാരണയായി. ഞായറാഴ്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. ലാ ലിഗയിൽ റയൽ മഡ്രിഡിെൻറ അവസാന മത്സരത്തിനുശേഷം സ്റ്റാർ സ്ട്രൈക്കറുടെ കൂടുമാറ്റം പുറത്തുവിടാമെന്നാണ് ഇരു ക്ലബുകളുടെയും ധാരണ.

എന്നാൽ, കഴിഞ്ഞ ഞായറാഴ്ച റയൽ മഡ്രിഡ്-സെവിയ്യ മത്സരത്തിന് മുേമ്പ തന്നെ റോഡ്രിഗസിനെ വിട്ടുനൽകാനുള്ള തീരുമാനം ആരാധകർക്കിടയിലെത്തിയിരുന്നു. സാൻറിയാഗോ ബെർണബ്യൂവിലെ മത്സരത്തിെൻറ 60ാം മിനിറ്റിൽ താരത്തെ പിൻവലിച്ചപ്പോൾ എഴുന്നേറ്റുനിന്ന് അവർ യാത്രയയപ്പ് നൽകി. 2014ൽ ഫ്രഞ്ച് ക്ലബ് മോണകോയിൽനിന്ന് മഡ്രിഡിലെത്തിയ കൊളംബിയൻ താരം ഇൗ സീസണിൽ ഏറെയും പകരക്കാരനായാണ് കളത്തിലെത്തിയത്. സിദാെൻറ പ്ലെയിങ് ഇലവനു പുറത്തായതോടെയാണ് ക്ലബ്മാറ്റത്തെക്കുറിച്ച് ആലോചന സജീവമാക്കിയത്. അവസരം മുതലെടുത്ത യുനൈറ്റഡ് കോച്ച് ഹൊസെ മൗറീന്യോ വലയെറിഞ്ഞു.
Tags:    
News Summary - rodrigus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.