എം.എസ്. ജിതിൻ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ

കൊച്ചി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരളത്തിെൻറ ടോപ് സ്കോറർ എം.എസ്. ജിതിനെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ ഉൾപ്പെടുത്തി. മധ്യനിര താരം ലോകെൻ മെയ്തിക്ക് പകരക്കാരനായാണ് ജിതിൻ ടീമിലെത്തുന്നത്.

കഴിഞ്ഞ ജൂണിൽ എഫ്.സി കേരളയിൽനിന്ന് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ജിതിനെ ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ബംഗളൂരുവിലെ ഓസോൺ ക്ലബിന് വിട്ടുനൽകിയിരുന്നു. വായ്പ കാലാവധി അവസാനിക്കും മുമ്പേയാണ് ജിതിനെ തിരിച്ചുവിളിച്ചത്. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് മൂർച്ചകൂട്ടുകയാകും ടീം മാനേജ്മെൻറിെൻറ ഉദ്ദേശ്യം.

തൃശൂർ സ്വദേശിയായ ജിതിൻ സന്തോഷ് ട്രോഫി ഫൈനലിൽ ഉൾപ്പെടെ അഞ്ച് ഗോൾ നേടിയിരുന്നു. ബംഗളൂരുവിലും മികച്ച പ്രകടനം തുടർന്നു. ഓസോണിനായി അഞ്ച് മത്സരങ്ങളിൽനിന്ന് നാല് ഗോളാണ് നേടിയത്. ബംഗളൂരു സൂപ്പർ ഡിവിഷനിൽ ബംഗളൂരു എഫ്.സിക്കെതിരെയും ഗോൾ നേടിയിരുന്നു.

Tags:    
News Summary - ms jithin in Kerala Blasters seniors Team -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT