യു.എസ്.എ: ലോകകപ്പിലെ ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന അർജന്റീന നായകൻ ലയണൽ മെസ്സിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. ഇതിനകം തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പിച്ച അർജന്റീന, ജോർഡനെതിരെ നടക്കുന്ന മത്സരത്തിൽ താരങ്ങൾക്ക് വിശ്രമം നൽകാനാണ് തീരുമാനം.
ജോർഡനെതിരായ മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകില്ലെങ്കിലും പകരക്കാരനായി ഇറങ്ങാൻ സാധ്യതയുണ്ട്. "ലിയോ ബെഞ്ചിലായിരിക്കും. അന്തിമ ലൈനപ്പ് തീരുമാനിച്ചിട്ടില്ലെങ്കിലും ലിയോ പിന്നീട് കളത്തിലിറങ്ങും," സ്‌കലോണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരക്രമം നിലനിർത്താനും താളം നഷ്ടപ്പെടാതിരിക്കാനും രണ്ടാം പകുതിയിൽ മെസ്സിയെ ഇറക്കാനാണ് സാധ്യത.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയും അൾജീരിയയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഗ്രൂപ്പിൽ രണ്ടാമതാകാൻ ഇരു ടീമുകളും മത്സരിക്കുമ്പോൾ, നോക്കൗട്ടിൽ സ്പെയിനിനെ പോലുള്ള വമ്പന്മാരെ ഒഴിവാക്കാൻ മൂന്നാം സ്ഥാനത്തേക്ക് മാറാൻ അവർക്ക് താൽപ്പര്യമുണ്ടാകുമോ എന്ന കാര്യമാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ജോർഡൻ ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.