ബംഗളൂരു: കടുവയെ കിടുവ പിടിച്ച പോലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിെൻറ ആരാധക രായ മഞ്ഞപ്പടയുടെ സ്ഥിതി. മഞ്ഞപ്പടയുടെ രണ്ടു ലക്ഷം ഫോളോവേഴ്സുള്ള ഒൗദ്യോഗിക ഫേ സ് ബുക്ക് ഗ്രൂപ്പിനെ ‘ഇന്തോനേഷ്യൻ കടുവ’ മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു. ഇന്തേ ാനേഷ്യയിലെ മുൻനിര ഫുട്ബാൾ ക്ലബായ പെർസിബിെൻറ ആരാധകരായ ബൊബോതോ പെർസിബ് ബൻ തൂങ് ആണ് പണി പറ്റിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നഷ്ടമായ ഗ്രൂപ് ഇനി തിരിച്ച ുപിടിക്കാൻ കടമ്പകളേറെയായതിനാൽ വെള്ളിയാഴ്ചതന്നെ മറ്റൊരു ഒൗദ്യോഗിക ഗ്രൂപ് ആരംഭിച്ച് പ്രവർത്തനം പുനരാരംഭിച്ചതായി മഞ്ഞപ്പട കോർ ടീം അറിയിച്ചു. ഭീഷണി നിലനിൽക്കുന്ന മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാം പേജ് തൽക്കാലം ലോക് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒരു ട്വിറ്റർ പോളിങ്ങോടെയാണ് ബ്ലാസ്റ്റേഴ്സിെൻറയും പെർസിബിെൻറയും ആരാധകർ തമ്മിലെ കളി കൈവിട്ടുപോയത്. അമേരിക്കയിലെ സാൻബാസ് മീഡിയ ലോകത്തെ വിവിധ ക്ലബുകളുടെ മികച്ച സോഷ്യൽ മീഡിയ ഫാൻസിനെ കണ്ടെത്താൻ നടത്തിയ പോളിങ്ങിെൻറ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടിയത് മഞ്ഞപ്പടയും ബൊബോതോ പെർസിബുമായിരുന്നു. വോട്ടിങ്ങിന് മുമ്പുതന്നെ ഫേസ്ബുക്കിൽ മഞ്ഞപ്പടക്കെതിരെ ബൊബോതോ അൽപം കടന്ന പ്രയോഗങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യൻ ദേശീയ ടീമിെൻറ ലോഗോയെയും ദേശീയ പതാകയെയും വരെ അവർ വെറുതെ വിട്ടില്ല. മഞ്ഞപ്പടയുടെ ഒൗദ്യോഗിക ഗ്രൂപ് ഹാക്ചെയ്ത് വർഗീയ ചുവയുള്ള വിഡിയോകളും പോസ്റ്റ് ചെയ്തു. ഇതോടെ എഫ്.സി ഗോവ, ജംഷഡ്പുർ എഫ്.സി, ഒഡിഷ എഫ്.സി ടീമുകളുടെ ഫാൻസ് മഞ്ഞപ്പടക്ക് പരസ്യ പിന്തുണ അറിയിച്ചു. ഇഞ്ചോടിഞ്ച് നടന്ന പോളിങ് പോരാട്ടം ബുധനാഴ്ച വൈകീട്ട് ആറോടെ അവസാനിച്ചപ്പോൾ ആകെ പോൾ ചെയ്ത 3.73 ലക്ഷം വോട്ടിൽ 51.6 ശതമാനം നേടി ജയം മഞ്ഞപ്പടക്ക്. സോഷ്യൽ മീഡിയയിൽ 1.8 മില്യൺ ഫോളോവേഴ്സുള്ള ബൊബോതോക്കാണ് ഇൗ തോൽവി.
തുടർന്ന് ബോബോതോയുടെ ഹാക്കർമാർ ഇടപെട്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ മഞ്ഞപ്പടയുടെ എഫ്.ബി ഗ്രൂപ്പൂട്ടിക്കുകയായിരുന്നു. തിരിച്ച് മാസ് റിപ്പോർട്ടിങ്ങിനുള്ള മഞ്ഞപ്പടയുടെ ശ്രമം ഫലം കണ്ടതുമില്ല. മഞ്ഞപ്പടക്ക് പിന്തുണ അറിയിച്ച ഗോവ, ഒഡിഷ, ജംഷഡ്പുർ ആരാധകരുടെയും ബൊബോതോ പെർസിബിനെ കളിയാക്കി പോസ്റ്റിട്ട െഎ.എസ്.എൽ ട്രോൾസിെൻറയും പേജുകളും ഹാക് ചെയ്യുമെന്നാണ് ‘ഇന്തോനേഷ്യൻ വൈറസിെൻറ’ ഭീഷണി.
സൈബർ ഇടത്തിൽ മാത്രമല്ല; ഗാലറിയിലും അത്യാവശ്യം കുപ്രസിദ്ധി നേടിയ ആരാധകക്കൂട്ടമാണ് ബൊബോതോ. കഴിഞ്ഞ വർഷം എതിർടീമിെൻറ ആരാധകനെ പെർസിബിെൻറ ആരാധകർ മർദിച്ചുകൊന്നതിനെ തുടർന്ന് ലീഗ് മത്സരങ്ങൾ രണ്ടാഴ്ച നിർത്തിവെച്ചിരുന്നു. ഏഷ്യയിൽ ഫുട്ബാൾ ഗാലറിയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്നത് ഇന്തോനേഷ്യയിലാണ്.
1995 മുതൽ 2018 വരെയുള്ള കാലയളവിൽ പെർസിബിെൻറ അഞ്ചു ആരാധകരടക്കം 68 പേരാണ് എതിർ ഫാൻസിെൻറ കൈകളാൽ കൊല്ലപ്പെട്ടത്. സാൻസ്ബാസ് പോളിൽ നാലാം റൗണ്ടിലെത്തിയ ബ്ലാസ്റ്റേഴ്സിന് തുർക്കി ക്ലബായ ഗലറ്റസറയാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.