സാവോപോളോ: ലൂസേഴ്സ് ഫൈനലിലെ ചുവപ്പുകാർഡിനു പിന്നാലെ റഫറിയിങ്ങിനെയും ലാറ്റിനമേരിക്കൻ ഫുട്ബാൾ സംഘടനയാ യ കോൺമെബോളിനെയും വിമർശിച്ച് ലയണൽ മെസ്സി. ‘‘അഴിമതിയും റഫറിമാരും ഫുട്ബാൾ ആസ്വദിക്കുന്നതിൽനിന്ന് ആരാധകരെ തടയുകയാണ്. ഫുട്ബാളിനെ അവർ നശിപ്പിക്കുന്നു’’ -മെസ്സി പറഞ്ഞു. സെമിയിൽ അർജൻറീന ബ്രസീലിനോട് തോറ്റപ്പോഴും റ ഫറിയിങ്ങിനെ മെസ്സി കുറ്റപ്പെടുത്തിയിരുന്നു. ബ്രസീലിന് പ്രത്യേക പരിഗണന നൽകുന്നതായായിരുന്നു ആരോപണം.
ത െൻറയും മെഡലിെൻറയും ഫൗൾ ചുവപ്പുകാർഡ് അർഹിക്കുന്നതായിരുന്നില്ലെന്ന് മെസ്സി പറഞ്ഞു. ഇക്കാര്യം പിന്നീട് മെഡലും ശരിവെച്ചു.
അതേസമയം, മെസ്സിയുടെ ആരോപണം കോൺമെബോൾ നിഷേധിച്ചു. മത്സരത്തിലെ തീരുമാനങ്ങൾ എതിരാവുേമ്പാൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത് അൽപത്തമാണെന്ന് സംഘടന പറഞ്ഞു.
കോപ: അർജൻറീനക്ക് മൂന്നാം സ്ഥാനം
സാവോപോളോ: കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഫൈനലിലേറ്റ തോൽവിക്ക് ചിലിയോട് കണക്കുതീർത്ത അർജൻറീനക്ക് കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽ മൂന്നാം സ്ഥാനം. ഇരട്ട ചുവപ്പുകാർഡ് നിറംകെടുത്തിയ ലൂസേഴ്സ് ഫൈനലിൽ 2-1നായിരുന്നു അർജൻറീനയുടെ ജയം. ആദ്യ പകുതിയിലായിരുന്നു അർജൻറീനയുടെ രണ്ടു ഗോളുകളും. 12ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയും 22ാം മിനിറ്റിൽ പൗളോ ഡിബാലയും സ്കോർ ചെയ്തു. 59ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് അർതുറോ വിദാലിെൻറ വകയായിരുന്നു ചിലിയുടെ ഗോൾ.
പന്തില്ലാത്ത സമയത്ത് പരസ്പരം ഉന്തും തള്ളും നടത്തിയതിന് 37ാം മിനിറ്റിൽ അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും ചിലി ഡിഫൻഡർ ഗാരി മെഡലിനും നേരെ പരഗ്വേക്കാരനായ റഫറി മാരിയോ ഡിയസ് ഡെ വിവാർ ചുവപ്പുകാർഡ് വീശിയത് മത്സരത്തിെൻറ നിറംകെടുത്തി. പരമാവധി മഞ്ഞക്കാർഡ് മാത്രം അർഹിക്കുന്ന ഫൗളിനായിരുന്നു റഫറിയുടെ അമിതാവേശം. മത്സരശേഷം റഫറിയിങ്ങിനെ വിമർശിച്ച മെസ്സി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽദാന ചടങ്ങിനുമെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.