കൊച്ചി: ഉദ്ഘാടന മത്സരത്തിനായി ഓൺലൈൻ ടിക്കറ്റെടുത്തവർ അത് കൈയിൽ കിട്ടാൻ വീണ്ടും ഓടേണ്ടിവന്നു. സ്റ്റേഡിയത്തിനു സമീപത്തെ കൗണ്ടറിൽനിന്ന് ടിക്കറ്റ് ശേഖരിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് രാവിലെ മുതൽ ആളുകൾ സ്റ്റേഡിയത്തിലെത്തിയെങ്കിലും കൗണ്ടറുകളൊന്നും തുറന്നിരുന്നില്ല. ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതോടെ ആളുകൾ ക്ഷുഭിതരായി. ടിക്കറ്റ് വിതരണത്തിനായി സ്ഥാപിച്ചിരുന്ന ബോക്സ് ഓഫിസ് കൗണ്ടറുകൾ അടിച്ചുതകർത്തു. പ്രതിഷേധം രൂക്ഷമായതോടെ പൊലീസെത്തിയാണ് ശാന്തരാക്കിയത്.
ഏറെ നേരത്തേ പ്രതിഷേധത്തിനൊടുവിൽ സ്റ്റേഡിയത്തിൽനിന്ന് മൂന്ന് കി.മീറ്റർ ദൂരെ കടവന്ത്ര-കലൂർ റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പിെൻറ ശാഖയിൽനിന്ന് ടിക്കറ്റുകൾ ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ കാണികൾ അങ്ങോട്ടു പാഞ്ഞു. അതേസമയം, സുരക്ഷ കാരണങ്ങളാലാണ് ബോക്സ് ഓഫിസ് കൗണ്ടർ മാറ്റിയതെന്നും ഇക്കാര്യം ടിക്കറ്റ് ബുക്ക് ചെയ്തവരെ അറിയിച്ചിരുന്നെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ വളരെ വൈകിയാണ് ഈ സന്ദേശം ലഭിച്ചതെന്നും ടിക്കറ്റ് വാങ്ങാനെത്തിയവർ പറഞ്ഞു. അതിനിടെ, ഓഫ്ലൈൻ ടിക്കറ്റ് വിൽപന ഇല്ലാതിരുന്നിട്ടും കരിഞ്ചന്തയിൽ ടിക്കറ്റുകൾ യഥേഷ്ടം വിറ്റഴിഞ്ഞു. 240 രൂപയുടെ ടിക്കറ്റ് 1000 രൂപക്ക് വരെയാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.