കൊച്ചി: ആളും ആരവവും തണുത്തുതുടങ്ങിയ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളിമറന്നു. ആദ്യ പകുതിയിൽ ലഭിച്ച ആധിപത്യം രണ്ടാം പകുതിയിൽ അലസതക്ക് വഴിമാറിയപ്പോൾ െഎ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് 1^1 സമനില. 14ാം മിനിറ്റിൽ മാർക്ക് സിഫ്നിയോസും 77ാം മിനിറ്റിൽ ബൽവന്ത് സിങ്ങും ഇരു ടീമുകൾക്കുമായി ഗോൾ നേടി. ഗോൾരഹിത സമനിലയിൽനിന്ന് ഗോൾ സമനിലയിലേക്ക് മാറിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ പോയൻറ് പങ്കുവെച്ചു. ഒമ്പതിന് ഗോവയിലാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
Hit low, and hit hard by Everton Santos - and @Balwant_Singh17 finishes well!#LetsFootball #KERMUM pic.twitter.com/q1svFdLVBm
— Indian Super League (@IndSuperLeague) December 3, 2017
The @KeralaBlasters fans celebrate, as Sifneos tucked in his club's first goal #LetsFootball #KERMUM pic.twitter.com/aDEhmbMrT4
— Indian Super League (@IndSuperLeague) December 3, 2017
The lanky Sifneos with a well-taken finish to give @KeralaBlasters the lead!#LetsFootball #KERMUM pic.twitter.com/dLZg20bJgp
— Indian Super League (@IndSuperLeague) December 3, 2017
അലസതക്ക് മറുപടി
ആദ്യ പകുതിയിലെ ഗോൾനേട്ടത്തിൽ കളിമറന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ അതിന് വിലകൊടുക്കേണ്ടിവന്നു. റിനോ ആേൻറാക്കുപകരം പ്രീതംകുമാർ സിങ്ങിെന ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും വിങ്ങുകളും തളർന്നതോെട അവസരം മുതലെടുത്ത് മുംബൈ ആക്രമിച്ചുകയറി. ജാകിചാന്ദും സിഫ്നിയോസും കയറി ഹംഗാലും ഹ്യൂമും എത്തിയെങ്കിലും മഞ്ഞപ്പടക്ക് മൂർച്ച കൂട്ടാനായില്ല. 77ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിരയെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. മൈതാനത്തിെൻറ മധ്യത്തുനിന്ന് എമാന തുടങ്ങിവെച്ച നീക്കം സാേൻറാസിലേക്ക്. ബോക്സിലേക്ക് നീട്ടിനൽകിയ മികച്ച പാസിൽ ബൽവന്തിന് ലക്ഷ്യംപിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും റഹൂബ്ക്കയും ആദ്യമായി പതറിയപ്പോൾ മുംബൈക്ക് സമനില ഗോൾ. കളിയിലേക്ക് തിരികെവരാനുള്ള ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. ഇതിനിടെ, 89ാം മിനിറ്റിൽ വിനീത് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.