മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഹാരി ഗ്രെഗ് അന്തരിച്ചു

ലണ്ടൻ: മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോൾകീപ്പറും 1958ൽ ഫുട്ബാൾലോകത്തെ ഞെട്ടിച്ച മ് യൂണിക് വിമാനദുരന്തത്തിലെ രക്ഷാനായകനുമായ ഹാരി ഗ്രെഗ് ഓർമയായി. 87 വയസ്സായിരുന്ന ു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നോർതേൺ അയർലൻഡിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോക റെക്കോഡ് പ്രതിഫലത്തിൽ 1957ൽ മാറ്റ് ബസ്ബിയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ ഹാരി മാസങ്ങൾക്കകമാണ് എട്ടു സഹതാരങ്ങൾ കൊല്ലപ്പെട്ട വിമാനദുരന്തത്തെ അതിജീവിച്ചത്. അത്ഭുതകരമായ രക്ഷപ്പെടലിനൊപ്പം, സഹതാരങ്ങളായ ബോബി ചാൾട്ടൻ, ജാക്കി ബ്ലാൻഫ്ലവർ, ഡെന്നിസ് വയലറ്റ്, കോച്ച് മാറ്റ് ബസ്ബി എന്നിവരെയും യാത്രക്കാരായ സ്ത്രീയെയും കുഞ്ഞിനെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ചാണ് ഹാരി ഹീറോയായത്.

ദുരന്തത്തിെൻറ ഞെട്ടലിൽനിന്ന് ലോകം മുക്തമാവുംമുേമ്പ ഏവരെയും വിസ്മയിപ്പിച്ച് 13 ദിവസത്തിനകം ഹാരി കളത്തിൽ തിരിച്ചെത്തി. പിന്നീട്, 1966 വരെ യുനൈറ്റഡിനൊപ്പം നിന്ന താരം 210 മത്സരങ്ങളിൽ വലകാത്തു. േശഷം, ഒരു സീസണിൽ സ്റ്റോക് സിറ്റിക്കായി കളിച്ചാണ് വിരമിച്ചത്.

1954 മുതൽ 1964 വരെ വടക്കൻ അയർലൻഡ് ദേശീയ ടീം അംഗമായിരുന്നു. 1968 മുതൽ 1987 വരെ ഷ്ര്യൂസ്ബറി ടൗൺ, സ്വാൻസീസിറ്റി തുടങ്ങി നാലു ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.

Tags:    
News Summary - Harry Gregg, Manchester United's Munich Air Crash Hero, Dies At 87

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT