പച്ചകുത്തിയത് പാരയായി; വരേലക്ക് ‘ചുവപ്പുകാർഡ്’

ഫ്രാങ്ക്ഫൂർട്ട്: കായികതാരങ്ങൾക്കിടയിൽ ഏറെ ജനകീയമാണ് ശരീരത്തിൽ പച്ച കുത്തൽ. പ്രശസ്തരായ പല താരങ്ങളും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന രീതിയിൽ പച്ച കുത്താറുണ്ട്. പല നിലക്കുള്ള ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവും പലരെയും ഇതിന് പ്രേരിപ്പിക്കുന്നു. എന്നാൽ, പോർചുഗൽ ഫുട്ബാൾ താരം ഗില്ലർമോ വരേലക്ക് പച്ച കുത്തൽ നിർഭാഗ്യമാണ് കൊണ്ടുവന്നത്.

അതും കളിച്ചുകൊണ്ടിരുന്ന ക്ലബിൽനിന്ന് അപ്രതീക്ഷിതമായുള്ള പുറത്താകലിെൻറ രൂപത്തിൽ. ടീം കോച്ചിെൻറയും ഡോക്ടർമാരുടെയും നിർദേശങ്ങൾ ലംഘിച്ച് പ്രധാനപ്പെട്ട കളിയുടെ തൊട്ടുമുമ്പ് പച്ച കുത്തിയതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ജർമൻ ക്ലബ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫൂർട്ടിന് കളിക്കുന്ന 24കാരന് വിനയായത്. ഉണങ്ങാൻ സമയമെടുക്കുന്നതിനാലും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാലും മിക്ക ടീമുകളും സീസണിനിടക്ക് പച്ച കുത്താൻ താരങ്ങൾക്ക് അനുമതി നൽകാറില്ല. ഇതിനാൽതന്നെ ഒാഫ് സീസണാണ് പച്ച കുത്താനായി താരങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. 

ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ നടക്കുന്ന ഡി.എഫ്.ബി പോകൽ ഫൈനലിന് തയാറെടുക്കുന്നതിനിടെയായിരുന്നു വരേലയുടെ വിവാദ പച്ച കുത്തൽ. കോച്ച് നികോ കൊവാച്ചിെൻറയും ടീം ഡോക്ടർമാരുടെയും നിർദേശം അവഗണിച്ച് പച്ച കുത്തിയതിനാൽ വരേലയുമായുള്ള കരാർ ക്ലബ് അവസാനിപ്പിക്കുകയാണെന്ന് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫൂർട്ട് സ്പോർട്ടിങ് ഡയറക്ടർ ഫെഡ്രി ബോബിച്ച് വ്യക്തമാക്കി. സീസണിെൻറ തുടക്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ വരേല 10 മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. കൂടുതൽ സമയവും പരിക്കുമൂലം പുറത്തായിരുന്നു ഇൗ ഇടതു വിങ്ബാക്ക്.

Tags:    
News Summary - Guillermo Varela Suspended,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.