ജനീവ: കോഴക്കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടർന്ന് മൂന്ന് മുൻ ഒഫീഷ്യലുകൾക്ക് ഫിഫയുടെ വിലക്ക്. വെനിസ്വേല ഫുട്ബാൾ അസോസിയേഷൻ മേധാവിയായിരുന്ന റാഫേൽ എസ്ക്വിവൽ, ഫിഫ മുൻ ഡെവലപ്മെൻറ് ഒാഫിസർ നികരാഗ്വയുടെ ജൂലിയോ റോച്ച, ഫിഫ ഒാഡിറ്റിങ് സമിതി അംഗമായിരുന്ന ഗുവാമിലെ റിച്ചാർഡ് ലായി എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്.
സംപ്രേഷണവകാശം നൽകുന്നതിനും ഫിഫ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും കോഴ വാങ്ങിയെന്നാണ് കേസുകൾ. യു.എസ് കോടതിയിൽ നടന്ന വിചാരണയിൽ ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചിരുന്നു. തുടർന്നാണ്, ദേശീയ, അന്തർദേശീയ ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിലക്കിയുള്ള ഫിഫയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.