െകെറോ: ലോകകപ്പിലെ ഏറ്റവും പ്രായംചെന്ന കളിക്കാരനെന്ന റെക്കോഡ് കുറിച്ച ഇൗജിപ്ത് ഗോളി ഇസ്സാം അൽ ഹദരി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് 45കാരനായ താരം കളമൊഴിയുന്ന കാര്യം അറിയിച്ചത്. എന്നാൽ, ക്ലബ് മത്സരങ്ങളിൽ ഇനിയുമുണ്ടാവുമെന്നും പറഞ്ഞു. ഇൗജിപ്ഷ്യൻ ക്ലബ് ഇസ്മയിലിയയുമായി കരാറിലെത്തിയ താരം ഇൗ സീസണിൽ ടീമിെൻറ ഒന്നാം നമ്പർ ഗോളിയാണ്.
‘‘22 വർഷവും നാലു മാസവും 12 ദിവസവും പിന്നിട്ടു, അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കാനുള്ള ഏറ്റവും നല്ലസമയം ഇതാണ്’’- ഇസ്സാം കുറിച്ചു. 1996ലാണ് ഇൗജിപ്ത് ദേശീയ േഗാൾ കീപ്പറായി ഹദരി എത്തുന്നത്. രണ്ട് പതിറ്റാണ്ടു കാലത്തിനിടക്ക് 159 തവണ വലകാത്തിട്ടുണ്ട്. തുടർച്ചയായി മൂന്നു തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് ഫറോവയുടെ നാട്ടിൽ താരമാവുന്നത്. നിരവധി അവാർഡുകളും താരത്തെ തേടിയെത്തുകയും ചെയ്തു.
2018 റഷ്യൻ ലോകകപ്പിനുള്ള ഇൗജിപ്ത് ടീമിൽ ഇടംപിടിക്കുകയും അവസാന മത്സരത്തിൽ കളത്തിലിറങ്ങുകയും ചെയ്തതോടെയാണ്, വിശ്വപോരാട്ടത്തിനിറങ്ങുന്ന ഏറ്റവും പ്രായം ചെന്നകളിക്കാരനെന്ന റെക്കോഡ് ഹദരിക്ക് വന്നെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.